ചെന്നൈ: ഏഴ് മുതല്‍ എട്ട് ലക്ഷം വരെ മുരുക ഭക്തര്‍ പങ്കെടുക്കുന്ന മുരുകന്‍ ഉത്സവത്തിന് തമിഴ്നാട് ഒരുങ്ങുന്നു. തമിഴ്നാട്ടിലെ മധുരയിലാണ് ജൂണ്‍ 22ന് ഈ സമ്മേളനം നടക്കുക. 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണും പങ്കെടുക്കും. ഇതോടെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി സ്റ്റാലിനും.
മാത്രമല്ല, മധുരയിലെ തിരുപ്പറംകുണ്ഡ്രം എന്ന കുന്നിന് മുകളിലെ മരുകുന്‍ ക്ഷേത്രം മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നാണ്. മരുകന്റെ കുന്നായ ഇവിടെ അന്യമതസ്ഥര്‍ കയ്യടക്കാന്‍ ശ്രമിക്കുന്ന പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ തിരുപ്പറം കുണ്ഡ്രവും മരുകനും തമ്മിലുള്ള ബന്ധം അവിതര്‍ക്കിതമാണ്.
എന്തിനാണ് തമിഴ്നാട്ടിലെ ഉത്സവത്തിന് അന്യസംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുന്നതെന്ന ചോദ്യമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. ജൂണ്‍ 22ന് മധുരയിലാണ് മുരുകന്‍ ഉത്സവം.
“ആന്ധ്രയിലെ പവന്‍ കല്യാണും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം? ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം?”- തമിഴ്നാട്ടില്‍ ഹിന്ദു സംഘടനകളുടെ ചുമതലയുള്ള ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ് വകുപ്പിന്റെ മന്ത്രി പി.കെ. ശേഖര്‍ ബാബു ചോദിക്കുന്നു. മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും പേരില്‍ വിഭജനം വിതയ്‌ക്കാന്‍ ബിജെപി സൃഷ്ടിച്ചതാണ് ഈ മുരുകന്‍ ഉത്സവമെന്നും ശേഖര്‍ ബാബു വിമര്‍ശിക്കുന്നു. ഇത്തരം ഉത്സവങ്ങള്‍ അനാവശ്യമാണെന്നും ശേഖര്‍ബാബു ആരോപിച്ചു.
ജൂണ്‍ 22ന് മധുരയില്‍ നടക്കുന്ന ഈ സമ്മേളനം മുരുകഭക്തരുടെ സമ്മേളനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൂണ്‍ 8ന് മധുരൈയില്‍ നടന്ന ഒരു യോഗത്തില്‍ ഭക്തരോട് ഈ സമ്മേളനത്തില്‍ കൂട്ടും കൂട്ടമായി പങ്കെടുക്കാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. മതവികാരങ്ങള്‍ അടിച്ചമര്‍ത്താന്‍ ഡിഎംകെ ശ്രമിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.
മുരുകന്റെ ആറ് ആസ്ഥാനങ്ങളില്‍ (പടൈ വീട്) ഒന്നായ തിരുപ്പറംകുണ്ഡ്രം കുന്നിന്റെ പ്രാധാന്യം ഇല്ലാതാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ ഇതില്‍ പങ്കെടുക്കും. ഏഴ് മുതല്‍ എട്ട് ലക്ഷം പേര്‍ വരെ പങ്കെടുക്കും. 2000 ബസുകളിലാണ് ഭക്തരെ എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: