ന്യൂദല്‍ഹി: പതിനൊന്നാം അന്താരാഷ്ട്ര യോഗദിനാചരണത്തിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഏക ഭൂമി ഏക ആരോഗ്യത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. അന്താരാഷ്ട്ര യോഗ ദിനമായ 21ന് രാജ്യത്തെ ഒരു ലക്ഷം കേന്ദ്രങ്ങളിലാണ് യോഗ സംഗമം.
ആന്ധ്രയിലെ വിശാഖപട്ടണത്ത് രാവിലെ 6.30 മുതല്‍ 7.45വരെ യോഗദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, കേന്ദ്ര ആയുഷ് വകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവ് തുടങ്ങിയവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. ഇതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ യോഗസംഗമങ്ങളില് പങ്കെടുക്കും. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ യോഗ പ്രദര്‍ശനമായി ഇത് മാറും.
യോഗയുടെ വ്യാപ്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിനായുള്ള ആഹ്വാനമാണ് യോഗസംഗമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: