India

അന്ന് മോദിയ്‌ക്ക് വേണ്ടി ഇടതുപക്ഷത്ത് പൊളിച്ചടുക്കി ; ഇന്ന് ‘ യു ആര്‍ ദി ബെസ്റ്റ്‌, ഞാനും നിങ്ങളെ പോലെ ആകാന്‍ ശ്രമിക്കുന്നു ‘ എന്ന് മോദിയോട് മെലോണി

Published by

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ യും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. മെലോണി മോദിയെ അഭിനന്ദിക്കുന്നതും അനുകരിക്കാന്‍ ശ്രമിക്കുന്നെന്ന് പറയുന്നതുമായ വീഡിയോ ആണ് വൈറലാകുന്നത്.

മോദിയും മെലോണിയും കണ്ടുമുട്ടുകയും പരസ്പരം ക്ഷേമം അന്വേഷിക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഇത്തരത്തിലുള്ള സംഭാഷണം. സൗഹൃദത്തിനിടയില്‍ ഇരുവരും ആശംസകള്‍ കൈമാറുന്നതിനിടയില്‍, മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ‘നിങ്ങളാണ് ഏറ്റവും മികച്ചത്, ഞാന്‍ നിങ്ങളെപ്പോലെ ആകാന്‍ ശ്രമിക്കുന്നു’ എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മറുപടിയായി പ്രധാനമന്ത്രി മോദി പുഞ്ചിരിച്ചുകൊണ്ട് തംസ് അപ്പ്‌ ആക്ഷന്‍ നല്‍കുകയും ചെയ്തു

നേരത്തെ കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള വലതുപക്ഷ നേതാക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ നേതാവാണ് ജോര്‍ജിയ മെലോണി. ഇടത്- ലിബറല്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി, മോദിക്ക് വേണ്ടിയും സംസാരിച്ചത്.

വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ചയില്‍, ലിബറലുകള്‍ കൂടുതല്‍ നിരാശരാണ്. തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടത്- ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്‌ട്രതന്ത്രജ്ഞര്‍ എന്നാണ് വിളിച്ചിരുന്നത്. ഇന്ന്, ട്രംപും മെലോണിയും ഹാവിയര്‍ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുമ്പോള്‍, അവരെ ജനാധിപത്യത്തിന് ഭീഷണി എന്നും വിളിക്കുന്നു. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്. നമ്മളതുമായി പൊരുത്തപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ അവരുടെ നുണകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നു എന്നും മെലോനി പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by