ടെഹ്റാൻ : സുപ്രധാന അധികാരങ്ങളെല്ലാം സൈന്യത്തിന് ഖമനയി കൈമാറിയെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ സൈന്യത്തിനും റവല്യൂഷനറി ഗാര്‍ഡിനുമായി സുപ്രധാന ചുമതലകള്‍ നല്‍കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ ടെഹ്റാനിലെ ഭൂഗര്‍ഭ ബങ്കറില്‍ ഖമനയി ഒളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകന്‍ മുസ്തഫ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ഖമനയിക്കൊപ്പമുണ്ടെന്ന് ഇറാന്‍ ഇന്‍സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിരൂക്ഷമായ ആക്രമണങ്ങളാണ് ഇറാനിലും ഇസ്രയേലിലുമായി നടക്കുന്നത്. ഖമനയിയുടെ ഒളിത്താവളം കൃത്യമായി അറിയാമെന്നും ഇപ്പോള്‍ കൊല്ലാതെ വിടുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. നിരുപാധികം ഇറാന്‍ കീഴടങ്ങണമെന്നും ക്ഷമ നേര്‍ത്ത് വരികയാണെന്നും ട്രംപ് കുറിച്ചിരുന്നു
അതേസമയം, വിശ്വസ്തരെല്ലാം ഖമനയിയെ കൈവിട്ടുവെന്നും അടുപ്പക്കാരെ ഇസ്രയേല്‍ തിരഞ്ഞ് പിടിച്ച് വധിച്ചതോടെ ഖമനയിയില്‍ നിന്നും അധികാരം കൈവിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സലാമി അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത് ഖമനയിക്ക് വന്‍ ആഘാതമാണ് നല്‍കിയതെന്നും വലിയ ശൂന്യത സൈന്യത്തിലുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക