തിരുവനന്തപുരം: ജനവാസമേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി മഴ ശക്തമായ സമയത്ത് മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. ഒഴുകുപാറ എന്ന സ്ഥലത്താണ് മാലിന്യം തളളി കന്യാകുമാരി മാങ്കോട് സ്വദേശി വസീം കടന്നുകളയാന്‍ ശ്രമിച്ചത്.
സംഭവം കണ്ട വഴിയാത്രികര്‍ ഇവരെ തടഞ്ഞ ശേഷം ആര്യങ്കോട് പൊലീസിനെ വിവരം അറിയിച്ചു.പൊലീസ് എത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മാലിന്യം നിക്ഷേപിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്.
രണ്ട് ദിവസം മുന്‍പ് പാറശാലയില്‍ നഗരമാലിന്യം കൊണ്ട് നിക്ഷേപിച്ച ശേഷം മുങ്ങിയ പ്രതിയെ പാറശാല പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി കേസെടുത്തിരുന്നു.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ രാത്രിയുടെ മറവ് പറ്റി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് തലവേദനയാണ് കോഴി വേസ്റ്റും അറവുശാല മാലിന്യങ്ങളും അടക്കം ആണ തള്ളുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക