Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ ഇപ്പോഴത്തെ പുതിയ ബാപ്പ തുർക്കി പ്രസിഡന്റ്‌ എർദോഗാനാണ് ; തുർക്കി വന്നാൽ ഇസ്രായേൽ ഉണ്ടാകില്ലെന്ന് പറഞ്ഞാണ് ആവേശം കൊള്ളുന്നത് ‘ ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 05:34 pm IST
in Kerala

കൊച്ചി : ഇസ്രായേലിനെ തകർക്കുമെന്ന മട്ടിൽ കേരളത്തിലെ ചില ചാനലുകളിലടക്കം നടത്തുന്ന ചർച്ചകളെ പരിഹസിച്ച് ജിതിൻ ജേക്കബ് . ഇസ്രായേൽ തിരിച്ചടി തുടങ്ങിയപ്പോൾ ഹമാസിന് മുന്നിൽ ഇസ്രായേൽ തോറ്റ് ഓടും, ഹമാസിനെ തൊട്ടാൽ ഖത്തർ ഇടപെടും, സൗദി ഇടപെടും എന്ന് പറഞ്ഞ് വീമ്പിളക്കിയവർ ഹമാസിന്റെ നേതാക്കളെ മുഴുവൻ, ഇസ്രായേൽ കൊന്ന് തള്ളിയപ്പോൾ ഇരവാദം പറയുകയാണെന്നും ജിതിൻ പറയുന്നു.

സിറിയയിൽ മത ഭീകരർ അധികാരം പിടിച്ചപ്പോൾ ഇസ്രായേലിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് പറഞ്ഞ് ആവേശം കൊണ്ടു. ഇപ്പോഴത്തെ സിറിയൻ ഭരണകൂടം ആകട്ടെ ഇസ്രായേലിന്റെ പ്രോക്സികൾ ആണെന്ന് മനസിലായപ്പോൾ ആ പ്രതീക്ഷയും തകർന്നു .

അവസാന പ്രതീക്ഷ ആയിരുന്നു ഇറാൻ. അവരുടെ ആയുധങ്ങളുടെ ലിസ്റ്റും, ആർമിയുടെ എണ്ണവും ഒക്കെ പറഞ്ഞ് ഇറാൻ ഇപ്പോൾ ഇസ്രായേലിനെ തീർക്കും എന്ന് പറഞ്ഞ് അടുപ്പ് കൂട്ടികൾ ചർച്ച ആരംഭിച്ചതും ആദ്യം കേട്ട വാർത്ത, ഇറാന്റെ ആർമി തലവനെ ഉൾപ്പെടെ മുൻനിര ആർമി ഉദ്യോഗസ്ഥരെയും, ആണവ ശാസ്ത്രജ്ഞരെയും ഒരൊറ്റ രാത്രി കൊണ്ട് ഇസ്രായേൽ തീർത്തു എന്നതായിരുന്നു- എന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

ഇവന്മാർക്ക് ഭ്രാന്ത്‌ ആണോ…?
ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ കയറി ഭീകര ആക്രമണം നടത്തുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും ചെയ്തപ്പോൾ ആർപ്പ് വിളി, ആഘോഷം….!
ഇസ്രായേൽ തിരിച്ചടി തുടങ്ങിയപ്പോൾ ഹമാസിന് മുന്നിൽ ഇസ്രായേൽ തോറ്റ് ഓടും, ഹമാസിനെ തൊട്ടാൽ ഖത്തർ ഇടപെടും, സൗദി ഇടപെടും എന്ന് പറഞ്ഞ് വീമ്പിളക്കൽ. ഹമാസിന്റെ നേതാക്കളെ മുഴുവൻ, ഇറാനിൽ പോയി ഒളിച്ച് കഴിഞ്ഞ ഭീരുവിനെ അടക്കം ഇസ്രായേൽ കൊന്ന് തള്ളിയപ്പോൾ ഇരവാദം…!
പിന്നെ ലബനോൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിസ്‌ബുള്ള എന്ന തീവ്രവാദ സംഘടന ഇസ്രായേലിനെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ, ഹമാസ് അല്ല ഹിസ്‌ബുള്ള, ഇസ്രായേലിന്റെ അന്ത്യം അടുത്തു എന്ന് പറഞ്ഞായി ആഘോഷം.
അനുയായികളോട് ഇസ്രായേലിനെ ആക്രമിക്കാൻ പറഞ്ഞിട്ട് ഭൂമിക്കടിയിലെ ബങ്കറിൽ കയറി ഒളിച്ച ഹിസ്‌ബുള്ള തലവനെ ഉൾപ്പെടെ ഇസ്രായേൽ പടമാക്കുകയും, 1500 ഓളം വരുന്ന ഹിസ്‌ബുള്ള തീവ്രവാദികളെ പേജർ ബോംബ് ഉപയോഗിച്ച് ഒരേ സമയം ഹൂറിഫൈഡ് ചെയ്യുകയും ചെയ്തപ്പോൾ സിറിയ ഇടപെടും, ഇറാൻ ഇടപെടും എന്നൊക്കെ പറഞ്ഞായി തള്ളൽ.
ഹൂത്തികൾ എന്ന യെമൻ കേന്ദമാക്കിയ മറ്റൊരു തീവ്രവാദി സംഘടനയുടെ ചില മിസൈലുകൾ ഇസ്രായേലിലെ മരുഭൂമിയിൽ വീണപ്പോൾ, ഹൂത്തികൾക്ക്‌ മുന്നിൽ ഇസ്രായേൽ ഭയന്ന് വിറയ്‌ക്കുന്നു എന്ന് പറഞ്ഞ് ആഘോഷം..!
സിറിയയിൽ മത ഭീകരർ അധികാരം പിടിച്ചപ്പോൾ ഇസ്രായേലിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് പറഞ്ഞ് ആവേശം കൊണ്ടു. ഇപ്പോഴത്തെ സിറിയൻ ഭരണകൂടം ആകട്ടെ ഇസ്രായേലിന്റെ പ്രോക്സികൾ ആണെന്ന് മനസിലായപ്പോൾ ആ പ്രതീക്ഷയും തകർന്നു.
അവസാന പ്രതീക്ഷ ആയിരുന്നു ഇറാൻ. അവരുടെ ആയുധങ്ങളുടെ ലിസ്റ്റും, ആർമിയുടെ എണ്ണവും ഒക്കെ പറഞ്ഞ് ഇറാൻ ഇപ്പോൾ ഇസ്രായേലിനെ തീർക്കും എന്ന് പറഞ്ഞ് അടുപ്പ് കൂട്ടികൾ ചർച്ച ആരംഭിച്ചതും ആദ്യം കേട്ട വാർത്ത, ഇറാന്റെ ആർമി തലവനെ ഉൾപ്പെടെ മുൻനിര ആർമി ഉദ്യോഗസ്ഥരെയും, ആണവ ശാസ്ത്രജ്ഞരെയും ഒരൊറ്റ രാത്രി കൊണ്ട് ഇസ്രായേൽ തീർത്തു എന്നതായിരുന്നു..!
ഇറാൻ ഇസ്രായേലിലേക്ക് അയച്ച മിസൈലുകൾ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിൽ വീഴുകയും നിരവധി സാധാരണക്കാർ കൊല്ലപ്പടുകയും ചെയ്തപ്പോൾ വീണ്ടും ആഘോഷം തുടങ്ങി.
പക്ഷെ ഇസ്രായേൽ ടെഹ്റാനിൽ തീമഴ പെയ്യിക്കാൻ തുടങ്ങിയതോടെ ഇവന്മാർ കളം മാറി..!
ഇന്നലെ ഇസ്രായേലിനെ മഹത്വപ്പെടുത്തി ആയിരുന്നു അടുപ്പ് കൂട്ടിച്ചർച്ച..! ഇറാൻ ‘ഷിയാ മുസ്ലിം’ രാജ്യം ആയത് കൊണ്ടാണ് അടുപ്പ് കൂട്ടി ചർച്ചക്കാർ കാല് മാറി ഇപ്പോൾ ഇസ്രായേലിന് ജയ് വിളിക്കുന്നത് എന്ന് കേൾക്കുന്നു.
അതേസമയം ഇപ്പോഴത്തെ ഇവന്മാരുടെ പുതിയ ബാപ്പ തുർക്കി പ്രസിഡന്റ്‌ ഉർദുഗാൻ ആണ് കേട്ടോ. തുർക്കി ഇടപെടും, തുർക്കി രംഗത്ത് വന്നാൽ ഇസ്രായേൽ പിന്നെ ഭൂമുഖത്ത് ഉണ്ടാകില്ല എന്ന് പറഞ്ഞാണ് അടുപ്പ് കൂട്ടികൾ കുറെ വിഡ്ഢികളെ ആവേശം കൊള്ളിക്കുന്നത്..!
എവിടെയെങ്കിലും ഒരിടത്ത് നിൽക്കടെ നീയൊക്കെ. ഒരു ദിവസം പറയും ഇസ്രായേൽ തീർന്നു, ഹമാസ് ഇസ്രായേലിനെ ഇല്ലാതാക്കി, ഹിസ്‌ബുള്ളയ്‌ക്ക് മുന്നിൽ ഇസ്രായേൽ പേടിച്ച് ഓടി, ഹൂത്തി മിസൈൽ ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി നാട് വിട്ടു, ഇറാൻ ഇസ്രായേൽ കീഴടക്കി എന്നൊക്കെ, അടുത്ത ദിവസം പറയും ഇസ്രായേലിന്റെ കരുത്തിന് മുന്നിൽ ഇറാൻ ഒന്നും ഒന്നുമല്ല എന്ന്..!
സത്യത്തിൽ നീയൊക്കെ ആരാ..? ഇറാനിലെ ഇസ്രായേൽ ചാരൻമാരെ നിരീക്ഷിക്കാൻ ഇറാൻ നിയോഗിച്ച 21 പേരും മൊസ്സാദിന്റെ തന്നെ ചാരന്മാർ ആയിരുന്നു എന്നത് പോലെ ഇനി നിങ്ങളും ഇസ്രായേൽ ചാര സംഘടന ആയ മൊസ്സാദിന്റെ ആളുകൾ വല്ലതും ആണോടെ..?
മതം തലക്ക് പിടിച്ച കുറെ വിഡ്ഢികളെ കോൾമയിർ കൊള്ളിച്ച് ചാനൽ റേറ്റിങ്ങ് കൂട്ടുകയാണ് ഇവന്മാർ. അതോടൊപ്പം സമൂഹത്തിൽ വലിയ തോതിൽ ഉള്ള വിടവും സൃഷ്ടിക്കുന്നുണ്ട്.
എന്തൊക്കെ ആയാലും ഒരു കാര്യം ഉറപ്പാണ്, ഹമാസും, ഹിസ്ബുള്ളയും, ഹൂതികളും, സിറിയയും, ഖത്തറും, ഇറാനും ഒന്നും വിചാരിച്ചിട്ട് നടന്നില്ല എങ്കിലും, തുർക്കി ഇസ്രായേലിനെ കീഴടക്കും എന്ന് പറഞ്ഞ് ഇനിയും കുറെ ആളുകളെ ആവേശം കൊള്ളിച്ച് അടുപ്പ് കൂട്ടിക്കാർ അവരുടെ ജൈത്ര യാത്ര തുടരുക തന്നെ ചെയ്യും.

Tags: iranisrayelturkyerdogen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.