കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച വ്യവസായി അനീഷ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. വിവരം നല്‍കിയയാള്‍ എന്ന നിലയ്‌ക്കാണ് ഹര്‍ജിക്കാരന് സമന്‍സ് അയച്ചതെന്നും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും ഇഡിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണത്.
ഇഡി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ടീമിനു മുന്നില്‍ ഹാജരായി വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് തെളിവു നല്‍കാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാതിരുന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെ ഹര്‍ജിക്കാരനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക