ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഫേക്ക് ന്യൂസിന്റെ ഫാക്ടറിയായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎന്നില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിനുള്ള വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു എന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിനെതിരെയാണ് പ്രദീപ് ഭണ്ഡാരി ആഞ്ഞടിച്ചത്.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അര്‍ധസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മുന്‍പ് നടന്ന വോട്ടെടുപ്പുകളുടെ തുടര്‍ച്ചയാണ് ഇന്ത്യ പിന്തുടര്‍ന്നത്. അല്ലാതെ ഇന്ത്യ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതല്ല. ഗാസ പ്രശ്നത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം കാണണമെന്ന നിലപാടാണ് ഇന്ത്യയുടേത്. അത് മാത്രമാണ് ഭാവിയിലേക്കുള്ള സുസ്ഥിരമായ പാതയെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ഗാസ വോട്ടെടുപ്പ് സംബന്ധിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വിശദീകരണം ഒരു നിമിഷം വായിച്ചുനോക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇങ്ങിനെ ഒരു അഭിപ്രായപ്രകടനവും നാടകവും നടത്തില്ലായിരുന്നു. -അദ്ദേഹം പറഞ്ഞു.
ഗാസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സ്പെയിനിന്റെ പ്രമേയത്തിന് അനുകൂലമായി 149 രാജ്യങ്ങള്‍ വോട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇതോടെയാണ് ഇന്ത്യയുടെ വിദേശനയം തകര്‍ന്നു എന്ന നിലവിളിയുമായി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത് വന്നത്. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രദീപ് ഭണ്ഡാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: