ന്യൂദൽഹി : അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിൽ വിദേശ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് യോഗ ഗുരു ബാബാ രാംദേവ് . മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു രാംദേവിന്റെ ഈ പ്രസ്താവന.
ദുരന്തബാധിത വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കും സർവീസിംഗിനും ഉത്തരവാദിത്തപ്പെട്ടത് ഒരു തുർക്കി ഏജൻസിയാണെന്ന് രാംദേവ് സംശയം ഉന്നയിച്ചു. അപകടം പൂർണ്ണമായും ആകസ്മികമായിരിക്കില്ലെന്നും രാംദേവ് ആരോപിച്ചു.
“തുർക്കിയെയിൽ നിന്നുള്ള ഒരു ഏജൻസി വിമാനത്തിന്റെ അറ്റകുറ്റപ്പണികളും സർവീസും നടത്തിയിരുന്നതായി എനിക്ക് മനസ്സിലായി. ഇന്ത്യ വ്യോമയാന മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ആ ഏജൻസിയുടെ ഗൂഢാലോചനയ്‌ക്ക് സാധ്യതയുണ്ട്. ഇത്തരം സെൻസിറ്റീവ് കാര്യങ്ങളിൽ വിദേശ കമ്പനികളുടെ ഇടപെടൽ തടയണം.”ബാബാ രാംദേവ് പറഞ്ഞു.
ഇസ്താംബൂളിൽ സ്ഥാപിതമായ സെലെബി, മുംബൈ, ഡൽഹി, ബാംഗ്ലൂർ എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിലൂടെ പ്രവർത്തിച്ചിരുന്നു . പ്രതിവർഷം ഏകദേശം 58,000 വിമാനങ്ങളും 5.4 ലക്ഷം ടൺ കാർഗോയും കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു.അടുത്തിടെ സെലിബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക