അഹമ്മദാബാദ് :എയറിന്ത്യ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് അപകടത്തെക്കുറിച്ചുള്ള തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങിനെയാണ്: “വിമാനം പറന്നുപൊങ്ങി 30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം കേട്ടു.അതിന് ശേഷമാണ് അപകടമുണ്ടായത്”.
എന്തായാരിക്കാം യഥാര്‍ത്ഥ അപകടകാരണം? എന്തായാലും അട്ടിമറി സാധ്യത തള്ളിക്കളയുകയാണ് വിദഗ്ധര്‍. എങ്കിലും ഫ്ലൈറ്റ് ഡാറ്റയും കോക് പിറ്റിലെ വിശദാംശങ്ങളും വിശകലനം ചെയ്ത ശേഷമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ.
ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ പല തവണ പക്ഷികള്‍ വന്നിടിച്ചാല്‍ അതിന് മുകളിലേക്ക് ഉയരാനുള്ള കുതിപ്പ് ശേഷി എഞ്ചിനുകള്‍ക്ക് ആര്‍ജ്ജിക്കാന്‍ കഴിയില്ല. ഇത് അപകടത്തിന് ഒരു കാരണമാകാമെന്ന് എവിയേഷന്‍ വിദഗ്ധന്‍ സഞ്ജയ് ലാസര്‍ പറയുന്നു. അഹമ്മദാബാദ് വിമാനത്താവളപ്രദേശം ജനവാസകേന്ദ്രമാണ്. ഇവിടെ ധാരാളം പക്ഷികള്‍ ഉള്ള സ്ഥലമാണെന്നും സഞ്ജ് ലാസര്‍ വിശദമാക്കുന്നു.
വെറും 11 വര്‍ഷം മാത്രം പഴക്കമുള്ള വിമാനമായിരുന്നു. അതുകൊണ്ട് ഇതിന് സാങ്കേതിക പ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ പക്ഷികള്‍ പലതവണ ഇടിച്ചത് തന്നെയായിരിക്കാം കാരണം. – സഞ്ജയ് ലാസര്‍ പറയുന്നു.
മാത്രമല്ല, ഇതുവരെ സാങ്കേതികത്തകരാര്‍ മൂലം അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത മോഡലാണ് 787-8 ഡ്രീം ലൈനര്‍. അതുകൊണ്ടും പക്ഷികള്‍ പല തവണ ഇടിച്ചതാകാം കാരണമെന്ന വിലയിരുത്തലാണ് കൂടുതല്‍ വിദഗ്ധരും മുന്നോട്ട് വെയ്‌ക്കുന്നത്.
എഞ്ചിനുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലമോ, അതല്ലെങ്കില്‍ പല തവണ പക്ഷികള്‍ ഇടിച്ചതും മൂലമോ ആകാം വിമാനം താഴേക്ക് പോകാന്‍ കാരണമായതെന്ന് മുന്‍ ഇന്‍ഡിഗോ ക്യാപ്റ്റന്‍ ഭട്നഗര്‍ പറയുന്നു. പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിക്കാത്തത് മൂലം വിമാനത്തിന്റെ ഉയരാനുള്ള കഴിവ് നഷ്ടപ്പെട്ടതെന്ന് കരുതുന്നു.
വിമാനം ഇടിച്ച് ഇന്ധനം കത്തിത്തുടങ്ങുമ്പോഴാണ് സാധാരണ കറുത്ത പുക ഉയരുക. മുഴുവനായും ഇന്ധനമുള്ള വിമാനമായിരുന്നതിനാലാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ കോള്‍ വിളിച്ചിട്ടുണ്ടായിരിക്കുകയെന്നും മുന്‍ക്യാപ്റ്റന്‍ സൗരഭ് ഭാട്നഗര്‍ പറയുന്നു.
എയര്‍ ക്രാഫ്റ്റില്‍ ഒരു വൈദ്യതി മുടക്കം (പവര്‍ ഫെയ് ല്യര്‍- Power failure) സംഭവിച്ചിരിക്കാമെന്നും കരുതപ്പെടുന്നു. ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കാതെ ഉറച്ചുപോയതും (സ്റ്റക്ക് ആയത്) ഒരു കാരണമാകാമെന്ന് പറയുന്നു. ഗിയറിന്റെ മെക്കാനിക്കലോ, ഹൈഡ്രോളികോ ആയ പരാജയമാകാം ഇതിന് കാരണമാകാമെന്നും ഭാട് നഗര്‍ പറഞ്ഞു.
താഴ്ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ വിമാനത്തിന്റെ ഫ്ലാപ്പുകള്‍ പിന്നാക്കം വലിക്കുന്നത് അപകടകരമാണ്. പക്ഷെ വിമാനം ഉയര്‍ന്നുപൊങ്ങാനാകാതെ, ക്രമാനുഗതമായി താഴേക്ക് പോകുന്നത് തടയാനാകാം പൈലറ്റ് ഫ്ലാപ്പുകള്‍ പിന്നാക്കം വലിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: