തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതിക്കായി നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് മഹിളാപ്രധാന്‍ ഏജന്റുമാരെ സസ്പന്‍ഡ് ചെയ്തു. ബാലരാമപുരം പോസ്റ്റോഫീസ് മുഖേന പ്രവര്‍ത്തിക്കുന്ന ഡി. അംബിക, പൂവാര്‍ പോസ്റ്റോഫീസ് മുഖേന പ്രവര്‍ത്തിക്കുന്ന ജെ. ജയകുമാരി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
ഏജന്‍സി പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതിനാലും ഏജന്‍സി ചട്ടപ്രകാരം നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ മാസത്തവണകള്‍ അടയ്‌ക്കാത്തതിനാലും നിരവധി തവണ താക്കീത് നല്‍കിയിട്ടും വീഴ്ച ആവര്‍ത്തിക്കുന്നതിനാലുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഈ ഏജന്റുമാര്‍ വഴി പോസ്റ്റോഫീസില്‍ ആര്‍ഡി നിക്ഷേപം നടത്തി വരുന്ന മുഴുവന്‍ നിക്ഷേപകരും അതാത് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
പരാതിയുള്ളവര്‍ പാറശാല ബ്ലോക്ക് ഓഫീസില്‍ ബന്ധപ്പെടണം. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ പണമിടപാടും ഈ മഹിളാപ്രധാന്‍ ഏജന്റുമാരുമായി നടത്താന്‍ പാടില്ലായെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.
മഹിളാപ്രധാന്‍ ഏജന്റുമാരുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാവുന്നതാണ്. ഫോണ്‍ 0471-2478731.
പ്രതികരിക്കാൻ ഇവിടെ എഴുതുക: