Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ത്രീ സുരക്ഷ പുനര്‍നിര്‍വചിക്കുമ്പോള്‍

അമൃത കാലത്തേയ്‌ക്ക് പ്രവേശിക്കുമ്പോള്‍, ദര്‍ശനം വ്യക്തമാണ്: ഒരു സ്ത്രീയും ഒറ്റപ്പെടാത്ത, സുരക്ഷ വിശേഷ ആനുകൂല്യമല്ല, മറിച്ച് രാജ്യം പിന്തുണയ്‌ക്കുന്ന ഭരണഘട നാദത്തമായ ഉത്തരവാദിത്തമായി മാറിയ ഒരു പുതിയ ഭാരതമെന്നതാണ് ആ ദര്‍ശനം.

സാവിത്രി താക്കൂര്‍ (കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി) by സാവിത്രി താക്കൂര്‍ (കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി)
Jun 12, 2025, 12:58 pm IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദാര്‍ശനിക നേതൃത്വത്തിന് കീഴില്‍, കഴിഞ്ഞ 11 വര്‍ഷത്തെ ഭരണകാലത്ത് ഭാരത സര്‍ക്കാര്‍ മാതൃകാപരമായ പരിവര്‍ത്തനം സാധ്യമാക്കി- ശിഥിലവും ദുര്‍ബലവുമായ പ്രതികരണത്തില്‍ നിന്ന്, നിയമ പരിഷ്‌കരണം, സ്ഥാപനപരമായ സേവന വിതരണം, ഓരോ സ്ത്രീയുടെയും അന്തസ് എന്നീ ഘടകങ്ങളിലൂന്നി, ദൗത്യ-രൂപേണയുള്ള സമീപനത്തിലേക്ക് വഴിമാറി.

നിയമ സുരക്ഷ ദേശീയ പ്രതിബദ്ധത

രാജ്യത്തുടനീളം പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് അത്തരം 745 കോടതികള്‍ പ്രവര്‍ത്തിക്കുന്നു, അതില്‍ 404 എണ്ണം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോസ്‌കോ) നിയമപ്രകാരമുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നവയാണ്. 2014 ല്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ (ഒഎസ്‌സി) പോലും പ്രവര്‍ത്തനക്ഷമമല്ലാതിരുന്നിടത്തു നിന്ന്, 820 ലധികം ജില്ലകളില്‍ ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായ ഒഎസ്‌സികളുണ്ട്. അക്രമത്തിന് ഇരയായ, ദുരിതമനുഭവിക്കുന്ന ഏതൊരു സ്ത്രീയ്‌ക്കും ഒരു മേല്‍ക്കൂരയുടെ കീഴില്‍ നിയമസഹായം, പോലീസ് ഇടപെടല്‍, അഭയം, കൗണ്‍സിലിങ് എന്നിവ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നു. ഈ സംവിധാനത്തിന്റെ ഭാഗമായി ആരംഭിച്ച ദേശീയ വനിതാ ഹെല്‍പ് ലൈന്‍ (181) 24ഃ7 അടിസ്ഥാനത്തില്‍ 8.6 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് അടിയന്തര സഹായം നല്‍കി. കൂടാതെ, രാജ്യമെമ്പാടുമുള്ള 14,600-ലധികം പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ വനിതാ ഹെല്‍പ്
ഡെസ്‌ക്കുകളുണ്ട്. അതില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്.
2014ന് മുന്‍പ് നിലനിന്നിരുന്ന ദുര്‍ബലമായ അടിയന്തര പ്രതികരണ സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിര്‍ഭയ ഫണ്ട് മുഖേന, സ്ത്രീ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 50-ലധികം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി എന്ന് കാണാം.

പുരോഗമനപരമായ നിയമ ഭേദഗതികള്‍

2013 ലെ ക്രിമിനല്‍ നിയമ (ഭേദഗതി) നിയമം ചില അവശ്യ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും, 2023 ല്‍ ഭാരതീയ ന്യായ സംഹിതയും (ബിഎന്‍എസ്) അനുബന്ധ നിയമങ്ങളും പ്രകാരമുള്ള സമഗ്ര നിയമ സംഹിതാ ക്രോഡീകരണമാണ് കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമവ്യവസ്ഥയില്‍ നിന്നുള്ള ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിയത്.

വനിതകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും ഒരു പ്രത്യേക അധ്യായത്തിലുള്‍പ്പെടുത്തി ഏകീകരിച്ചു. ഇരയുടെ മൊഴികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും, ഒരു വനിതാ മജിസ്‌ട്രേറ്റ്, പ്രക്രിയ സംവേദനാത്മകമാണെന്ന് ഉറപ്പാക്കണമെന്നും പുതിയ നിയമങ്ങള്‍ അനുശാസിക്കുന്നു. ഡിജിറ്റല്‍ സ്റ്റോക്കിങ്, വോയറിസം, വിവാഹ വാഗ്ദാനം നല്‍കിയുള്ള വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇതാദ്യമായി ക്രിമിനല്‍ കുറ്റമായി നിര്‍വ്വചിച്ചു. ആസിഡ് ആക്രമണങ്ങള്‍, മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, കസ്റ്റഡിയിലെ ലൈംഗിക അതിക്രമം എന്നിവയ്‌ക്ക് കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ബലാത്സംഗത്തിന് ഇരയായ കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ അടിയന്തര വൈദ്യസഹായം നല്‍കാനോ വിസമ്മതിക്കുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.’സംരക്ഷണവാദ’ ത്തിലൂന്നിയ പരമ്പരാഗത നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ച്, സ്വയംനിര്‍ണയാവകാശം ഉറപ്പാക്കിയതിലൂടെ, ഇപ്പോള്‍ ഏത് മേഖലയിലും ഏത് സമയത്തും ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് നിയമപരമായി അനുവാദമുണ്ട്.

നിയമത്തിനുപരിയായ ശാക്തീകരണം

കേവലം നിയമ സംരക്ഷണത്തിനപ്പുറം, സാമൂഹിക, സാമ്പത്തിക, ഡിജിറ്റല്‍ ശാക്തീകരണത്തിനായി വിപുലമായ സംരംഭങ്ങള്‍ക്കൊപ്പം നിയമ പരിഷ്‌കാരങ്ങളും കണ്ണി ചേര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. പ്രസവാവധി 12 ആഴ്ച എന്നതില്‍ നിന്ന് 26 ആഴ്ചയായി നീട്ടിയിട്ടുണ്ട്. കൂടാതെ 50 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ക്രെഷ് സൗകര്യങ്ങള്‍ നിര്‍ബന്ധമാണ്. സ്ത്രീകള്‍ ഇപ്പോള്‍ സായുധ സേനയിലെ യുദ്ധ സന്നദ്ധത വേണ്ട ചുമതലകളില്‍ സജീവമായി പങ്കെടുക്കുന്നു. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശിക്കുന്നു, സ്ഥിരം കമ്മീഷന്‍ നേടുന്നു. ഒരുകാലത്ത് അപ്രാപ്യമായിരുന്നു ഈ നാഴികക്കല്ലുകള്‍. മുത്തലാഖ് പോലുള്ള വിവേചനപരമായ ആചാരങ്ങള്‍ നിയമപരമായി നിര്‍ത്തലാക്കപ്പെട്ടു. സാമൂഹികാടിസ്ഥാനത്തിലുള്ള നാരി അദാലത്തുകളിലൂടെയും ഷീ-ബോക്‌സ് 2.0 പോ
ലുള്ള പ്ലാറ്റ്ഫോമുകളിലൂടെയും നീതി വിതരണം വികേന്ദ്രീകരിക്കുകയും ഡിജിറ്റൈസേഷന്‍ ഉറപ്പാക്കുകയും ചെയ്തു. ഇത് സമയബന്ധിതമായ പരിഹാര സംവിധാനങ്ങളെ നേരിട്ട് താഴെത്തട്ടിലെത്തിക്കുന്നു.

നിയമപരമായ അന്തസില്‍ നിന്നാണ് സുരക്ഷിതവും സുശക്തവുമായ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ തുടക്കം.

2014 ന് മുമ്പ്, സ്ത്രീ സുരക്ഷ എന്നത് പലപ്പോഴും നയങ്ങളാലല്ല, മറിച്ച് വാര്‍ത്തകളാല്‍ നയിക്കപ്പെടുന്ന പ്രതികരണ വിഷയമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇന്ന്, ഫണ്ടുകള്‍, ഫോറന്‍സിക് ഉപകരണങ്ങള്‍, നിയമ പരിഷ്‌കാരങ്ങള്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയോടെ ഭരണത്തിന്റെ അടിസ്ഥാന ഘടനയില്‍ അത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
അമൃത കാലത്തേയ്‌ക്ക് പ്രവേശിക്കുമ്പോള്‍, ദര്‍ശനം വ്യക്തമാണ്: ഒരു സ്ത്രീയും ഒറ്റപ്പെടാത്ത, സുരക്ഷ വിശേഷ ആനുകൂല്യമല്ല, മറിച്ച് രാജ്യം പിന്തുണയ്‌ക്കുന്ന ഭരണഘടനാദത്തമായ ഉത്തരവാദിത്തമായി മാറിയ ഒരു പുതിയ ഭാരതമെന്നതാണ് ആ ദര്‍ശനം.

Tags: indiawomen's safetysavthri takur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ മാലദ്വീപ് ; മോദി എത്തും മുൻപേ നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി

World

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

Vicharam

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)
India

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

India

ഏത് വ്യോമപ്രതിരോധത്തെയും സംഹരിക്കാൻ കരുത്തൻ ; അണിയറയിൽ ഇന്ത്യയ്‌ക്കായി ബ്രഹ്മാസ്ത്രം ഒരുങ്ങുന്നു ‘ രുദ്രം -4 ‘ ഹൈപ്പർസോണിക് മിസൈൽ

പുതിയ വാര്‍ത്തകള്‍

ചായ തിളപ്പിക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നിലമ്പൂരിന്റെ പാഠവും വെല്ലുവിളിയും

പട്ടിണിയും പരിവട്ടവും , ഇനി ഇതിനിടയിൽ അഫ്ഗാനികളെ എങ്ങനെ തീറ്റിപ്പോറ്റും ? അഫ്ഗാൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

സ്ത്രീ സുരക്ഷ പുനര്‍നിര്‍വചിക്കുമ്പോള്‍

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രാലയം

കപ്പലപകടം; പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കരുത്, നഷ്‌ടപരിഹാരം കമ്പനിയിൽ നിന്ന് ഈടാക്കണം: ഹൈക്കോടതി

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും : വെള്ളപ്പൊക്കത്തിൽ മരിച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെ 49 പേർ 

ജമാ അത്തെ ഇസ്ലാമി ബന്ധം; മുസ്ലിം സംഘടനകള്‍ക്കും എതിര്‍പ്പ്, ഇരുമുന്നണികളും നിലമ്പൂരില്‍ വിജയിക്കാനുള്ള അടവുനയം പാളുമോയെന്ന ആശങ്കയിൽ

ഒളിക്യാമറ വച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies