കേപ്ടൗൺ : ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 49 പേർ മരിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് ഈ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ച ഒരു നദിക്ക് സമീപം സ്കൂൾ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതിനെത്തുടർന്ന് ഒഴുകിപ്പോയ ആറ് വിദ്യാർത്ഥികളും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കിഴക്കൻ കേപ്പ് പ്രവിശ്യ ഭരണകൂടം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് വിദ്യാർത്ഥികളെ ഇപ്പോഴും കാണാനില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേ സമയം ചൊവ്വാഴ്ച മാത്രം വെള്ളപ്പൊക്കത്തിൽ 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ കണക്ക് 49 ആയി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുരിത ബാധിത പ്രദേശങ്ങളിൽ സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: