തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പില്‍ ഫയലുകള്‍ വച്ചു താമസിപ്പിക്കുകയും അനാവശ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കകയും ചെയ്യുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ തദ്ദേശസ്വയംഭരണ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സൂക്ഷ്മത പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശ സ്വയംഭരണ ആസ്ഥാനത്ത് നടത്തിയ പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. അവിടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഒട്ടും കാലതാമസം പാടില്ല. ഈ സംവിധാന കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ സാധാരണ ജനത്തിന് നീതി ഉറപ്പാകും എന്ന കാര്യത്തില്‍ സംശയമില്ല. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിനു കൂടുതല്‍ അധികാരങ്ങളും സൗകര്യങ്ങളും പഞ്ചായത്ത് രാജ് ചട്ടങ്ങളുടെ ഭേദഗതിയില്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: