ന്യൂദൽഹി : ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം മൂലം വലഞ്ഞ മാലദ്വീപ് ഇപ്പോൾ മോദി സർക്കാരിന്റെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം മാലിദ്വീപ് സന്ദർശിക്കാൻ ഒരുങ്ങുന്നതിനു മുന്നോടിയായി മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി കത്രീന കൈഫിനെ നിയമിച്ചിരിക്കുകയാണ് മാലദ്വീപ്.
നടി കത്രീന കൈഫിനെ മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി തിരഞ്ഞെടുത്ത വാർത്ത വിസിറ്റ് മാൽദ്വീപ്സ് എന്ന സമൂഹമാധ്യമ പേജിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരം കത്രീന കൈഫിനെ മാലിദ്വീപിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മാലിദ്വീപ് മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (എംഎംപിആർസി/ വിസിറ്റ് മാലിദ്വീപ്സ്) പ്രഖ്യാപിച്ചു
ചൈനാ പക്ഷപാതിയായ പ്രസിഡന്റ് മുഹമ്മദ് മുയ്സു അധികാരമേറ്റതിനുശേഷം മാലദ്വീപ്–ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീണിരുന്നു, അതിൽ നിന്നും വലിയ മാറ്റമുണ്ടായ സാഹചര്യത്തിലാണ് ഈ സഹകരണം. സഞ്ചാരികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിസിറ്റ് മാലിദ്വീപിന്റെ പ്രത്യേക സമ്മർ സെയിൽ ക്യാംപെയിനിന്റെ തൊട്ടുപിന്നാലെയാണ് കൈഫിന്റെ നിയമനം പ്രഖ്യാപിച്ചത്. ഇന്ത്യക്കാരുടെ ബഹിഷ്ക്കരണത്തിനു പിന്നാലെ കോടികളുടെ നഷ്ടമാണ് മാലദ്വീപിനുണ്ടായത് . അതേസമയം തുർക്കി മാലദ്വീപിനെ കണ്ട് പഠിക്കേണ്ടി വരുമെന്നാണ് ചില സോഷ്യൽ മീഡിയ കമന്റുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: