ന്യൂഡൽഹി: പാക് ഭീകരത ലോകത്തിനു മുമ്പിൽ വിശദീകരിച്ച അഞ്ച് സംഘങ്ങൾ ഇന്ത്യയിൽ മടങ്ങിയെത്തി. രാജ്യത്ത് തിരിച്ചെത്തിയ എം പിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തി കടന്നുള്ള പാക്കിസ്താൻ ഭീകരവാദത്തെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടാനായി എന്നാണ് മടങ്ങിയെത്തിയ ശേഷം വിവിധ സംഘങ്ങൾ വിശദീകരിക്കുന്നത്. ഏഴ് പ്രതിനിധി സംഘങ്ങളിൽ ലോക്സഭാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 59 പേരാണ് 33 രാജ്യങ്ങൾ സന്ദർശിച്ചത്.
ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ ഏഷ്യ ആഫ്രിക്ക യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു.എല്ലാ അംഗങ്ങളും പ്രധാനമന്ത്രിയുമായി അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയുടെ ശബ്ദം മുന്നോട്ട് കൊണ്ടുപോയ സംഘത്തിൽ അഭിമാനമെന്നും മോദി പറഞ്ഞു. പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: