തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും ഏഷ്യാനെറ്റിലേക്ക് പോകാനിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മോദിയ്‌ക്കെതിരെ എഴുതിയ ലേഖനം വിവാദമാകുന്നു. പതിനൊന്ന് വര്‍ഷം തികയ്‌ക്കുന്ന മോദിയുടെ ഭരണത്തെ ഉടനീളം വിമര്‍ശിക്കുന്ന ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ നാല് ഭാഗങ്ങളുള്ള ലേഖനാ പരമ്പര ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചതാണ് വിനയായത്. ഇതോടെ ഉണ്ണി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായി ആഞ്ഞടിക്കുകയാണ്.
11ാം വര്‍ഷത്തിലേക്ക് നമ്മുടെ രാജ്യം ചുവടുവെയ്‌ക്കുന്നത് ഫാസിസത്തിലേക്കോ? എന്ന തലക്കെട്ടിലാണ് ഉണ്ണി ബാലകൃഷ്ണന്റെ ലേഖനപരമ്പര. ഭരണഘടനാസ്ഥാപനങ്ങളെ ഏകപക്ഷീയമായി ചൊല്‍പ്പടിയിലാക്കുന്ന മോദിസം പതിനൊന്നാം വര്‍ഷത്തിലേക്ക് എന്നാണ് ഉണ്ണി ബാലകൃഷ്ണന്റെ ലേഖനത്തിന്റെ ഹൈലൈറ്റ്. കര്‍ശനമായ മാറ്റങ്ങളിലൂടെ ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കി മോദി മാറ്റിക്കഴിഞ്ഞു എന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്. ഇന്ത്യ ജപ്പാനെ പിന്തള്ളി നാലാമത്തെ ലോകസാമ്പത്തിക ശക്തിയായി ഉയരാന്‍ ഇനി ഏതാനും നാളുകള്‍ മതി. ആധാര്‍, ജിഎസ്ടി, നേരിട്ട് ബാങ്കുകളിലേക്ക് കര്‍ഷകര്‍ക്കും മറ്റുമുള്ള സാമ്പത്തിക സഹായ കൈമാറ്റം, ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം തുടങ്ങി ഒട്ടേറെ മാറ്റങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായി. കള്ളപ്പണം വെളുപ്പിക്കുന്ന ശ്രമങ്ങളെ തകര്‍ത്ത് രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയക്കാരെയും ശുദ്ധികലശത്തിന് വിധേയമാക്കുകയാണ് മോദി. ന്യൂനപക്ഷ മതത്തെയല്ല, അതിലെ ഭീകരവാദ പ്രവണതകളെ എതിര്‍ക്കുന്ന മോദിയെ ഫാസിസ്റ്റ് എന്ന കള്ളിയില്‍ ഒതുക്കുന്നതില്‍ ജിഹാദി-ഇടത്- എന്‍ജിഒ-മതപരിവര്‍ത്തന ലോബികള്‍ക്ക് ഏകസ്വരമാണ് എന്നതാണ് വസ്തുത.
പൊതുവേ അന്ധമായ മോദി വിരോധം പുലര്‍ത്തുന്ന ഏഷ്യാനെറ്റിനെതിരെ പ്രേക്ഷകര്‍ അമര്‍ഷം കൊള്ളുന്നതിനിടയിലാണ് ഉണ്ണിയുടെ മോദി വിരുദ്ധത തുപ്പുന്ന ലേഖന പരമ്പര കടന്നുവരുന്നത്. ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു മാധ്യമത്തില്‍ എഴുതുന്നതോ ഇടപെടുന്നതോ ആ ചാനലിന്റെ പോളിസിക്ക് എതിരുമാണ്.
ഈയിടെ ഏഷ്യാനെറ്റ് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ വീണ്ടും മോദിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ഒരാള്‍ ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക് വരേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തില്‍ ഏഷ്യാനെറ്റ് പ്രേക്ഷകരില്‍ നല്ലൊരു ശതമാനം ഹിന്ദുത്വത്തോടും ബിജെപിയോടും താല്‍പര്യമുള്ളവര്‍ കൂടിയാണ്. ഇതാണ് ഏഷ്യാനെറ്റ് മാനേജ് മെന്‍റിനെയും വിഷമവൃത്തത്തിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: