Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

Janmabhumi Online by Janmabhumi Online
Jun 10, 2025, 03:24 pm IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: 16 കാരനെ കാണാനില്ലെന്ന പരാതി നിലനില്‍ക്കെ അതേ കുട്ടിയുടെ മൃതദേഹം തിരിച്ചറിയാതെ പോലീസ് തന്നെ സംസ്‌കരിച്ചു. മൃതദേഹം സംസ്‌കരിച്ചത് ഇതരസംസ്ഥാനതെഴിലാളിയെന്ന് വിചാരിച്ചെന്ന വിചിത്ര ന്യായവുമായി പേട്ട പോലീസ്. വട്ടപ്പാറ വെമ്പായം തേക്കട വാറു വിളാകത്തു വീട്ടില്‍ ബിജുവിന്റേയും ബീനയുടേയും മകന്‍ അഭിജിത്തിന്റെ മൃതദേഹമാണ് പോലീസ് യാതൊരു അന്വേഷണവും കൂടാതെ സംസ്‌കരിച്ചത്.

അഭിജിത്തിനെമാര്‍ച്ച് 3ാം തീയതി മുതലാണ് കാണാതാകുന്നത്. വീട്ടില്‍ സ്ഥിരമായി എത്താത്ത സ്വഭാവമുള്ളതിനാല്‍ വീട്ടുകാര്‍ മാര്‍ച്ച് എട്ടിന് വട്ടപ്പാറപോലീസില്‍ അറിയിച്ചു. എന്നാല്‍ മാര്‍ച്ച് അഞ്ചിന് പേട്ട റയില്‍വേസ്റ്റേഷില്‍ വച്ച് ട്രെയിന്‍ തട്ടി അഭിജിത്ത് മരിച്ചു. അപകടത്തില്‍ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം പരിക്കുപറ്റിയിരുന്നു. മറ്റ് രേഖകളോ ഫോണോ സമീപത്ത് നിന്നും ലഭിക്കാത്തതിനാല്‍ പേട്ട പോലീസ് തരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റി.

കാണാനില്ലെന്ന പരാതി അന്വേഷിച്ച വട്ടപ്പാറ പോലീസ് പേട്ട സ്റ്റേഷനിലും വിവരം അറിയിച്ചിരുന്നു. എന്നാല്‍ സ്റ്റേഷന്‍ കൈവശം ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മാത്രമാണ് ഉള്ളതെന്നായിരുന്നു മറുപടി. വെട്ടുകാട് സ്വദേശി വിജയ്‌ക്കൊപ്പമാണ് അഭിജിത്ത് വീട്ടില്‍ നിന്നും പോയതെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയിനെ കണ്ടെത്താനുള്ള നീക്കത്തിലായി വട്ടിയൂര്‍ക്കാവ് പോലീസ്. മൊബൈല്‍ ഫോണ്‍ സഹിതം സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ വിജയിനെ മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വട്ടപ്പാറ പോലീസ് പിടികൂടി. അപ്പോഴാണ് അഭിജിത്ത് ്‌ട്രെയിന്‍ തട്ടി മരിച്ച വിവരം വിജയ് പോലീസിനെ അറിയിക്കുന്നത്.

പേപ്പറില്‍ അജ്ഞാത മൃതദേഹം സംബന്ധിച്ച് വാര്‍ത്ത കണ്ടതോടെ ഭയന്ന് ഒളിവല്‍ പോയതെന്നാണ് വിജയ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരെ കൂട്ടി വട്ടപ്പാറപോലീസ് പേട്ട സ്റ്റേഷനിലെത്തി. വസ്ത്രങ്ങളും മൃതദേഹത്തിന്റെ ചിത്രവും അഭിജിത്തിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഡിഎന്‍എ പരിശോധനകൂടി കഴിഞ്ഞശോഷമാകും മൃതദേഹം അഭിജിത്തിന്റേതാണെന്ന് പൂര്‍ണമായും ഉറപ്പിക്കാനാകുക.

കുടുംബത്തിന്റെ വാദം തള്ളി പോലീസ്
എന്നാല്‍ കുടുംബത്തിന്റെ വാദം പോലീസ് തള്ളി. അഭിജിത്ത് ലഹരിയും മോഷണവുമായി നടക്കുന്ന കുറ്റവാളി ലിസ്റ്റിലുള്ള ആളാണ്. വെട്ടുകാട് സ്വദേശികളുമായി സൗഹൃദത്തിലുള്ള ഇയാള്‍ വീട്ടില്‍ വരാറില്ല. മാര്‍ച്ച് മൂന്നിന് കാണാതായ അഭിജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് മാര്‍ച്ച് എട്ടിന് ബന്ധുക്കള്‍ വട്ടപ്പാറ സ്റ്റേഷനിലെത്തി. ഏതെങ്കിലും കേസിലകപ്പെട്ട് ജയിലിലോ സ്‌റ്റേഷനിലോ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അന്വേഷണത്തില്‍ വലിയതുറ പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണകേസുമായി ബന്ധപ്പെട്ട് അഭിജിത്തിനെയും സംഘത്തെയും പിടികൂടിയെന്നും കുട്ടികളായതിനാലും ബൈക്ക് കിട്ടിയതിനാല്‍ പാരതി ഇല്ലെന്ന് പരാതിക്കാരന്‍ അറിയിച്ചതിനാലും വിട്ടയച്ചെന്നും മറുപടി ലഭിച്ചു.

ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. അതിനുശേഷം മാര്‍ച്ച് 16 ന് ആണ് അഭിജിത്ത് ഇതുവരെ വിളിച്ചില്ലെന്നും കാണാനില്ലെന്നും ചൂണ്ടിക്കാട്ടി വീണ്ടും പരാതി ലഭിക്കുന്നത്. വിജയ് അടക്കമുള്ള വിവരങ്ങള്‍ അപ്പോഴാണ് നല്കുന്നത്. ഇതനുസരിച്ച് അന്വേഷിക്കുമ്പോള്‍ പേട്ട സ്റ്റേഷനില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മാത്രമാണ് ഉള്ളതെന്ന മറുപടിയാണ് ലഭിച്ചതെന്നുമാണ് വട്ടപ്പാറപോലീസ് പറയുന്നത്.

കാണാനില്ലെന്ന പരാതി നിലനില്‍ക്കെഅജ്ഞാത മൃതദേഹങ്ങളടക്കം പരിശോധിക്കേണ്ട പോലീസില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Tags: policeinvestigationCremation16-year-old's bodymissing
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് കണ്ടത്തി

Kerala

മലാപറമ്പ് പെണ്‍വാണിഭം : 2 പൊലീസുകാരെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുംകേന്ദ്രീകരിച്ചും അന്വേഷണം

Kerala

കോയിപ്രം കസ്റ്റഡി മര്‍ദ്ദനം : അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്

Kerala

വെമ്പായത്തുനിന്ന് 16 കാരനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, ട്രെയിന്‍ തട്ടി മരിച്ചത് കാണാതായ അഭിജിത്ത് എന്ന് മൊഴി

Kerala

ഫ്രറ്റേണിറ്റിയുടെ ‘മഹാ മലപ്പുറം റാലി’ക്ക് അനുമതി നിഷേധിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ കുറ്റന്വേഷണ ഏജന്‍സിയായ എഫ് ബിഐയുടെ ഡയറക്ടറായ കാഷ് പട്ടേല്‍  (വലത്ത്) ഫെന്‍റനില്‍ ഡ്രഗ്സ് (ഇടത്ത്)

യുഎസ് പൗരന്മാരെ നശിപ്പിക്കാന്‍ ചൈനയുടെ ഡ്രഗ്; നേരിടാന്‍ യുഎസിന് വേണം ഇന്ത്യയുടെ സഹായം

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതി സുഹൈല്‍ ഷാജഹാന് വിദേശയാത്രയ്‌ക്ക് അനുമതിയില്ല

പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് കത്തിച്ചു: മണ്ണാര്‍ക്കാട് പൊലീസിന് പിഴ ചുമത്തി നഗരസഭ

വാട്‌സ്ആപ്പ് സന്ദേശത്തെ ചൊല്ലി തര്‍ക്കം: നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ച് അയല്‍വാസി

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയപ്പോള്‍ ധൂര്‍ത്തജീവിതത്തിന്‍റെ പ്രതീകമായ പഴയകാല വിജയ് മല്ല്യ(ഇടത്ത്) ഇന്ത്യ വിട്ടോടിപ്പോയി ലണ്ടനില്‍ കഴിയുന്ന ഇപ്പോഴത്തെ വിജയ് മല്ല്യ (വലത്ത്)

വിജയ് മല്ല്യയെ വെള്ളപൂശാന്‍ ശ്രമം; മല്ല്യ ഇനിയും 7000 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്; മാധ്യമസമ്മര്‍ദ്ദവും രാഷ്‌ട്രീയസ്വാധീനവും വിലപ്പോകില്ല

ഇനി അനങ്ങിയാൽ മുച്ചൂടും തീർക്കുമെന്ന് മുന്നറിയിപ്പ് ; പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി സർവകക്ഷി സംഘം മടങ്ങിയെത്തി ; വൈറലായി ചിത്രങ്ങൾ

സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍

ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് 63 ലക്ഷം ; മൊഴി നൽകാൻ പൊലീസിനു മുന്നിൽ എത്താതെ ജീവനക്കാർ

വേടന്റെ പാട്ട് കലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies