കൊൽക്കത്ത : പാകിസ്ഥാനെതിരെ കമന്റ് ചെയ്തതിന്റെ പേരിൽ നിയമവിദ്യാർത്ഥിനി ശർമിഷ്ഠ പനോലിയുടെ അറസ്റ്റിനു കാരണക്കാരനായ തീവ്ര ഇസ്ലാമിസ്റ്റ് വജാഹത് ഖാനെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ച വജാഹത്ത് ഖാനെതിരെ അസമിലും, ഡൽഹിയിലുമടക്കം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ജൂൺ 1 മുതൽ വജാഹത് ഖാൻ ഒളിവിലായിരുന്നതായും നിരവധി റെയ്ഡുകൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസംഗവും മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കവും പങ്കുവെച്ചതിന് ഗോൾഫ് ഗ്രീൻ പോലീസ് വജാഹത് ഖാനെതിരെ കേസ് ഫയൽ ചെയ്തിരുന്നു . ചോദ്യം ചെയ്യലിനായി ഗാർഡൻ റീച്ചിലെ വീട്ടിൽ മൂന്ന് സമൻസ് ലഭിച്ചിട്ടും, പോലീസിന് മുന്നിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്.ശ്രീറാം സ്വാഭിമാൻ പരിഷത്താണ് ഗാർഡൻ റീച്ച് പോലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജിന് വജാഹത്ത് ഖാനെതിരെ പരാതി നൽകിയത്.
ശ്രീറാം സ്വാഭിമാൻ പരിഷത്ത് ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ ഖാൻ വർഗീയ വിദ്വേഷം വളർത്തുകയും പൊതു ക്രമം തകർക്കുകയും ചെയ്തതായി പരാതി ഉയർത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ശർമിഷ്ഠ പങ്ക് വച്ച പോസ്റ്റ് മുസ്ലീമിനെ അപമാനിക്കുന്നതാണെന്നായിരുന്നു വജാഹത്തിന്റെ പരാതി . തുടർന്നാണ് ശർമ്മിഷ്ഠയെ കൊൽക്കത്ത് പൊലീസ് അറസ്റ്റ് ചെയ്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: