മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വരുമാനം 61,000 കോടി രൂപയായി ഉയര്‍ന്നു. മുന്‍സാമ്പത്തിക വര്‍ഷമായ 2023-24നെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണ് ടാറ്റയുടെ എയറിന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 51,365 കോടി രൂപയായിരുന്നു വരുമാനം.
മെച്ചപ്പെട്ട ഇന്ധനക്ഷമത, വിസ്താരയുമായി ലയിച്ച തന്ത്രപരമായ ബിസിനസ് നീക്കം, എയര്‍ ഇന്ത്യയുടെ സേവനം മെച്ചപ്പെടുത്താനായി നടപ്പാക്കിയ എയര്‍ ഇന്ത്യ വിഹാന്‍ പരിഷ്കാരങ്ങള്‍ എന്നിവയാണ് ലാഭത്തിന് കാരണമായത്.
എയറിന്ത്യ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 4.4 കോടി യാത്രക്കാരെയാണ് പറക്കാന്‍ സഹായിച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 9.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ആഗോളതലത്തില്‍ മത്സരക്ഷമത ഉറപ്പാക്കാന്‍ പുതുതായി 570 വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ പോവുകയാണ്. പഴയ വിമാനങ്ങള്‍ എല്ലാം ഒഴിവാക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് എന്നീ ഉയര്‍ന്ന ഡിമാന്‍റുള്ള ദീര്‍ഘദൂര റൂട്ടുകളില്‍ എയറിന്ത്യക്കാണ് ആധിപത്യം.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്റെ പ്രതികാരം
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ വ്യോമപാത അടച്ച് പ്രതികാരം ചെയ്യുകയാണ്. ഇതോടെ പടിഞ്ഞാറന്‍ മേഖലകളിലേക്ക് പോകുന്ന യാത്രാവിമാനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ അധികയാത്ര വേണ്ടിവരുന്നുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണങ്ങളും ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളും സുസ്ഥിരമായാല്‍ മാത്രമേ ആസൂത്രണം ചെയ്യാന്‍ സാധിക്കൂ എന്ന് എയര്‍ ഇന്ത്യ സിഇഒ
പ്രതികരിക്കാൻ ഇവിടെ എഴുതുക: