ഭൂമിയുടെ മാറില്‍ ഞാനൊരു ചെടി നട്ടു,
ഭാവിയെക്കുറിച്ച് കനവു കണ്ട് വെള്ളവും വളവും നല്‍കി,
അതില്‍ തിളങ്ങുന്ന പച്ചിലകള്‍ വിരിഞ്ഞു,
പ്രഭാത കിരണത്തില്‍ ആ ചെടി നൃത്തം ചെയ്തു,
മനസ്സിലും മണ്ണിലും നൃത്തം ചെയ്തു.
ദിവസങ്ങള്‍ ആഴ്ചകളായി,
ഋതുക്കള്‍ മാറി,
ക്ഷമയും കരുതലും കൊണ്ട് നമ്മുടെ
ആത്മാക്കള്‍ ആലിംഗനബദ്ധരായി.
ഇനി വിളവെടുപ്പിന്റെ ഉത്സവം,
ഉത്സവത്തിന്റെ കാലം,
ലഹരിയുടെ പുലരിയുടെ കാലം.
എന്റെ വിയര്‍പ്പുതുള്ളികള്‍ എന്നെ മാടിവിളിക്കുന്നു,
എന്റെ ചിന്തകള്‍ക്ക് തീപിടിക്കുന്നു,
ചുറ്റും ലഹരി മണക്കുന്നു,
പൂക്കുന്നു കായ്‌ക്കുന്നു,
എന്നിലും ചെടിയിലും ലഹരി പൂക്കുന്നു കായ്‌ക്കുന്നു.
എന്റെ അധ്വാനത്തിന്റെ സന്തതി,
ഭാവനയുടെ തിളക്കം,
കരിഞ്ഞുപോയ ബന്ധങ്ങളുടെ അര്‍ബുദം,
കോടാലി വെട്ടില്‍ തീര്‍ത്ത സൗഹൃദം.
ഞാന്‍ ജനിക്കുകയാണ് പുതിയ മനുഷ്യനായി,
ലഹരി,ലഹരി,ലഹരിയില്‍ ഞാന്‍ മുഴുകുന്നു.
അച്ഛനെ കൊല്ലുന്നു,അമ്മയെ കൊല്ലുന്നു,
പെങ്ങളെ കൊല്ലുന്നു,
കൊല്ലുന്നു തിന്നുന്നു,
പല്ലിട കുത്തുന്നു, ചിരിക്കുന്നു,
മാന്തിപ്പറിക്കുന്നു, രക്തം കുടിക്കുന്നു,
ഒരിക്കലൂടെ ആത്മസംഘര്‍ഷത്തിന്റെ മുത്തം കൊടുക്കുന്നു.
പുതിയ ലഹരിയില്‍ ഞാന്‍ നൃത്തം ചവിട്ടുന്നു,
ലഹരി വിറ്റ് ഞാന്‍ കാശ് കൂട്ടുന്നു,
കറുത്ത മാനത്ത് കറുത്ത മേഘങ്ങള്‍,
വെളുത്ത മിന്നലുകള്‍,
ഗര്‍ഭപാത്രങ്ങളുടെ മതിലുകള്‍ തുരന്ന്
സ്വാതന്ത്ര്യത്തിന്റെ കുഞ്ഞ്,
പുതിയ സ്വാതന്ത്ര്യത്തിന്റെ കുഞ്ഞ്.
മദ്യത്തിന്റെ മയക്കുമരുന്നിന്റെ ലഹരിയുടെ കുഞ്ഞ്.
വേഗം പിറന്നു വായോ കുഞ്ഞേ,
ഈ മണ്ണിനെ രക്ഷിക്കാന്‍.
ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍.
ഈ നാടിനെ രക്ഷിക്കാന്‍.
ലഹരിയുടെ കുഞ്ഞേ…
നിന്നെ വാഴ്‌ത്തുവാന്‍ പതിതമാനസര്‍,
വേഗം തുറന്നു വായോ കുഞ്ഞേ,
സ്വാതന്ത്ര്യത്തിന്‍ കുഞ്ഞേ…
ലഹരിയുടെ കുഞ്ഞേ…
നമ്മുക്ക് ഒരിക്കലൂടെ അച്ഛനെ കൊല്ലാം
അമ്മയെ കൊല്ലാം
മക്കള്‍ക്ക് വാരി കൊടുക്കാം.
ഭാവനയുടെ വിത്ത് പാകിക്കാം.
വന്നോളൂ എടുത്തോളൂ രുചിച്ചോളൂ
സ്വാതന്ത്ര്യത്തിന്റെ നാളെത്തി.
(ആക്ഷേപഹാസ്യം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: