കോഴിക്കോട് ; ‘ടാറ്റ’യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രണ്ട് ദിവസം മുൻപാണ് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒ കോഴിക്കോട് ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്ക് മാർച്ച് ചെയ്തത്.ഇസ്രയേലിനെ പിന്തുണക്കുന്നതിനാൽ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്നും ഐസ്എഒ പറഞ്ഞിരുന്നു.
ടാറ്റയെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനത്തിനെതിരെ സോഷ്യൽ മീഡിയയും ശക്തമായി രംഗത്തെത്തി. ഇന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും സുഡിയോ ഉയര്‍ന്നു വരികയാണ്. സീസണ്‍ വ്യത്യാസം ഇല്ലാതെ എപ്പോഴും തിരക്ക്. ഇതിനുപിന്നാലെ ആയിക്കണക്കിന് പേര്‍ക്ക് തൊഴിലും സുഡിയോ കൊടുക്കുന്നുണ്ട്. എവിടെയോ നടക്കുന്ന പ്രശ്നത്തിന്റെ പേരില്‍ ഇതെല്ലാം ബഹിഷ്‌ക്കരിക്കണമോ എന്നാണ് ചോദ്യം.
ഇപ്പോഴിതാ ഈ ബഹിഷ്ക്കരണത്തിനെതിരെ ക്രിസ്ത്യൻ സംഘടനയായ കാസയും രംഗത്തെത്തി . മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് മതത്തിന്റെ പേരിലുള്ള ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? എന്നാണ് കാസയുടെ ചോദ്യം .ടാറ്റയുടെ ഒരു ഉൽപ്പന്നവും നമുക്കോ രാജ്യത്തിനോ ദോഷകരമല്ല മറിച്ച് ഹലാലോ ? നാം തീരുമാനമെടുക്കണമെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക