മുംബൈ: സിംഗപ്പൂരിലെ ഡവലപ് മെന്‍റ് ബാങ്കായ ഡിബിഎസ് അദാനി പോര്‍ടിന് 1286 കോടി രൂപ വായ്പ നല്‍കുന്നു. അദാനി പോര്‍ടിന്റെ വികസനത്തിന് ആവശ്യമായ നിക്ഷേപത്തിനാണ് ഈ തുക വിനിയോഗിക്കുക.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അദാനിയ്‌ക്കെതിരെ ചെളിവാരിയെറിയുമ്പോഴും അന്താരാഷ്ട ധനകാര്യസ്ഥാപനങ്ങള്‍ അദാനിയ്‌ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്ത്യയുടെ ദേശീയ താല്‍പര്യത്തിലൂന്നി ഇന്ത്യയുടെ മുന്നേറ്റത്തിന് ശ്രമിക്കുന്ന അപൂര്‍വ്വം ബിസിസനുകാരില്‍ ഒരാള്‍ കൂടിയായി മാറുകയാണ് അദാനി.
യുഎസ് കോടതി അഴിമിതിയുടെ പേരില്‍ അദാനിയെ കുറ്റപ്പെടുത്തിയതിന് ശേഷം അദാനി ഗ്രൂപ്പ് കുറെശ്ശേയായി വിശ്വാസ്യത വീണ്ടെടുക്കുകയാണ്. അതിന് തെളിവാണ് ഡിബിഎസ് ബാങ്ക് നല്‍കുന്ന ഈ വായ്പ. ഈയിടെ അദാനി പോര്‍ട് ഈയിടെ പുറത്തിറക്കിയ 5000 കോടിയുടെ ബോണ്ട് മുഴുവന്‍ എല്‍ഐസി സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഓഫ് ഷോര്‍ ബോണ്ട് വില്‍പന വഴി അദാനി ഗ്രൂപ്പ് 6431 കോടി രൂപ സമാഹരിച്ചിരുന്നു. ഈ ബോണ്ടിന്റെ 25 ശതമാനവും വാങ്ങിയത് അന്താരാഷ്‌ട്ര കമ്പനിയായ ബ്ലാക് റോക് ഗ്രൂപ്പാണ്. അദാനി എയര്‍ പോര്‍ടിന് വേണ്ടി മറ്റൊരു 6500 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തിലാണ് അദാനി. ഇതിനായി ബാര്‍ക്ലെയ്സ് ബാങ്ക്, അബുദാബി ബാങ്ക്, പിജെഎസ് സി, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നീ അന്താരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ച നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: