News

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

ണ്ട് കൊല്ലം മുമ്പ് വിവാഹ മോചനം നേടിയിരുന്ന രേഖ എറണാകുളത്തുവച്ചാണ് ഹോട്ടല്‍ ജീവനക്കാരന്‍ പ്രേകുമാറിനെ കണ്ടുമുട്ടിയത്

Published by

തൃശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊല ചെയ്ത കേസിലെ പ്രതി പ്രേംകുമാറിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

ഉദയംപേരൂരില്‍ ഭാര്യയെ കൊന്ന് തള്ളിയ കേസിലെ പ്രതിയാണ് പ്രേംകുമാറെന്നും പൊലീസ് അറിയിച്ചു. പ്രേംകുമാറിന്റെ സംശയ രോഗവും സ്വഭാവ ദൂഷ്യവും തിരിച്ചറിഞ്ഞ രേഖ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രേം കുമാറിനെ ഒഴിവാക്കാന്‍ നോക്കിയതിന്റെ വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് രേഖയുടെ സഹോദരി സിന്ധു പറയുന്നു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി.

പടിയൂരില്‍ 74 കാരി മണിയും 43 വയസുള്ള മകള്‍ രേഖയുമാണ് കൊല്ലപ്പെട്ടത്. വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേംകുമാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ട് കൊല്ലം മുമ്പ് വിവാഹ മോചനം നേടിയിരുന്ന രേഖ എറണാകുളത്തുവച്ചാണ് ഹോട്ടല്‍ ജീവനക്കാരന്‍ പ്രേകുമാറിനെ കണ്ടുമുട്ടിയത്.ഭാര്യ അപകടത്തില്‍ മരിച്ചെന്നും രണ്ട് മക്കളുണ്ടെന്നുമാണ് അയാള്‍ രേഖയോട് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു.ഒരുമാസം അവിടെ താമസിച്ചശേഷമാണ് വീട്ടുകാരെ വിവാഹ വിവരം അറിയിച്ചതെന്ന് രേഖയുടെ സഹോദരി സിന്ധു പറഞ്ഞു.

പ്രേംകുമാര്‍ സ്ഥിരമായി ഒരിടത്തും ജോലിക്ക് നില്‍ക്കാത്തത് വഴക്കായി. രേഖ ജോലിക്ക് ശ്രമിച്ചപ്പോള്‍ ഫോണടക്കം പിടിച്ചുവയ്‌ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.രേഖയും അമ്മയും പ്രേംകുമാറിനെ ഒഴിവാക്കാനായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുവരെയും വിളിപ്പിച്ച പൊലീസ് കൗണ്‍സിലിംഗ് കഴിഞ്ഞ് വരാന്‍ പറഞ്ഞ് വിട്ടു. തിങ്കളാഴ്ചയാണ് അമ്മ സഹോദരിയെ അവസാനമായി വിളിച്ചത്. അഴുകിയ നിലയിലായിരുന്നു കഴിഞ്ഞ ദിവസം മൃതദേഹം വീടിനുള്ളില്‍ കണ്ടത്. പ്രേംകുമാറിനെ കാണാതായതോടെയാണ് പൊലീസ് അന്വേഷണം ഇയാളിലേക്ക് എത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by