ബെംഗളൂരു : 2024-25 സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പിൽപ്പെട്ട വിവിധ കമ്പനികൾ സർക്കാരിന് നികുതിയായി നൽകിയത് 74,945 കോടി രൂപ . കഴിഞ്ഞ വർഷം (2023-24) 58,104 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നികുതിയായി നൽകിയത് . ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതി അടയ്‌ക്കുന്ന ബിസിനസ് ഗ്രൂപ്പാണിത്.
ബെംഗളൂരു മെട്രോ പദ്ധതിയുടെ ഇതുവരെയുള്ള ചെലവിനു തുല്യമായ തുകയാണ് അദാനി ഗ്രൂപ്പ് നികുതിയായി നൽകിയത്. അദാനി ഗ്രൂപ്പിൽ 20 ഓളം കമ്പനികളുണ്ട്. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി സിമന്റ്സ്, അദാനി ഗ്രീൻ എനർജി, അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഡിഫൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയാണ് പ്രധാനം കമ്പനികളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നികുതി അടച്ചത് അദാനി എന്റർപ്രൈസസ്, അദാനി സിമന്റ്, അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനർജി കമ്പനികൾ എന്നിവയാണ്.
ആകെയുള്ള 74,945 കോടി രൂപയിൽ 28,720 കോടി രൂപ പ്രത്യക്ഷ നികുതിയായും 45,407 കോടി രൂപ പരോക്ഷ നികുതിയായും അടച്ചതായാണ് വിവരം. അദാനി ഗ്രൂപ്പിന് പുറമെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി സംഭാവന നൽകുന്നത് ടാറ്റ ഗ്രൂപ്പാണ്. 2022-23 ൽ മാത്രം ഈ കമ്പനികളുടെ ഗ്രൂപ്പ് 30,000 കോടി രൂപ നികുതി അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: