കോട്ടയം: ഭാരതമെന്ന പേര് കേട്ടാൽ വെറുപ്പും വിദ്വേഷവും മുഖമുദ്രയാക്കിയ ഇടതു സർക്കാരിന്റെ വികൃതമുഖം ഒരിക്കൽക്കൂടി വെളിവാക്കുന്നതാണ് രാജഭവനെ പോലും വിവാദ കേന്ദ്രമാക്കിയ സർക്കാർ നടപടിയെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു.
ഭാരതാംബ എന്നത് വിശുദ്ധമായ ഒരു സങ്കല്പമാണ്. മാതൃരാജ്യത്തെ അമ്മയായി കാണുന്ന ഓരോ പൗരനും മനസ്സിൽ സൂക്ഷിക്കുന്ന പവിത്ര വികാരം. പ്രകൃതിയുമായി ബന്ധപ്പെട്ട പരിപാടി അമ്മയായ പ്രകൃതിയെ നമസ്കരിച്ചു തുടങ്ങുന്നതിൽ പോലും അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് വ്യക്തം.
അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു കൈകാലിട്ട് അടിക്കുന്ന സർക്കാരിന് ഒരു പിടിവള്ളി നൽകുക മാത്രമാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഭാരതം എന്ന നാമം മാത്രം വെറുപ്പുള്ളവാക്കുന്ന ഒന്നായി സഖാക്കൾ ചിത്രീകരിച്ചു കഴിഞ്ഞു. ഇന്ത്യ എന്ന് കേട്ടാൽ മാത്രമേ ഇവർക്ക് രുചിക്കൂ. ഏതോ ചില കേന്ദ്രങ്ങളെ തൃപ്തിപ്പെടുത്താനുള്ള രഹസ്യ അജണ്ടയാണ് ഇതിന് പിന്നിലുള്ളത്. അത് നടപ്പാക്കുകയാണ് ഇപ്പോഴത്തെ കൃഷിവകുപ്പിന്റെ വേദി മാറ്റത്തിലൂടെ ചെയ്യുന്നത്.
ഭാരതാംബ മാത്രമല്ലേ ഇവിടെ വിരിയുന്ന പൂക്കളും സഖാക്കൾക്ക് അലർജിയായി കഴിഞ്ഞു.അതാണ് പുഷ്പാർച്ചനയോടു പോലും എതിർപ്പ് ഉയരാൻ കാരണം ‘വിദേശ ഗന്ധമുള്ള ജീവിതം ആസ്വദിക്കുന്ന ഇക്കൂട്ടർക്ക് ഭാരതത്തിൻറെ മണ്ണും മണവും ഇഷ്ടപ്പെടില്ലെന്നും ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക