കോട്ടയം: പള്ളിക്കത്തോടിനു സമീപം ചെല്ലൂരി ജംഗ്ഷനിലെ ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രന്‍കുന്നേല്‍ ജെയിംസ് ജോസഫിന്റെ മകന്‍ ജെറിന്‍ ജെയിംസ് (18) ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരന്‍ ജസ്റ്റിനെ റാന്നിയിലെ ഹോസ്റ്റലില്‍ ആക്കിയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ജെയിംസിനെയും ഭാര്യ ബീനയെയും ഡ്രൈവര്‍ രജീഷിനെയും കാര്‍ വടം കൊണ്ട് കെട്ടി നിറുത്തി നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇതിനിടെ വടം പൊട്ടി കാര്‍ 30 അടിയോളം താഴ്ചയുള്ള കുളത്തില്‍ മുങ്ങിപ്പോയതിനാല്‍ ജെറിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അഗ്‌നിരക്ഷാ എത്തിയാണ് ജെറിനെ പുറത്തെടുത്തത്. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് കാക്കുകയായിരുന്നു ജെറിന്‍. ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും ജെയിംസ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ജയിംസ് ആന്ധ്രയില്‍ അധ്യാപകനും ബീന ഡല്‍ഹിയില്‍ നേഴ്‌സുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: