ക്വാലാലംപൂര്‍: നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്…ഒരിയ്‌ക്കലും ഇന്ത്യയുടെ ഒരിയ്‌ക്കലും ഇന്ത്യയുടെ പ്രതിനിധി സംഘത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന പരിപാടി മലേഷ്യയില്‍ സംഘടിപ്പിക്കരുതെന്ന പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മലേഷ്യ തള്ളി. മലേഷ്യയില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ എത്തിയ ഇന്ത്യയുടെ പ്രതിനിധി സംഘത്തെ ഇസ്ലാം മതത്തിന്റെ പേര് പറഞ്ഞ് അവിടെ നിന്നും തുരത്താനാണ് പാകിസ്ഥാന്‍ മതത്തിന്റെ കാര്‍ഡ് എടുത്ത് വീശിയത്. പക്ഷെ മലേഷ്യ അത് ചെവിക്കൊണ്ടില്ല.മലേഷ്യയും പാകിസ്ഥാനെ പോലെ ഒരു മുസ്ലിം രാജ്യമാമാണെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ പത്ത് പരിപാടികളും മലേഷ്യ സംഘടിപ്പിച്ചു.
മലേഷ്യന്‍ പാര്‍ലമെന്‍റില്‍ ഇന്ത്യയുടെ സര്‍വ്വകക്ഷിസംഘം സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് മലേഷ്യയില്‍ എത്തിയത്. 10 പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഇത് പത്തും റദ്ദാക്കാനായിരുന്നു മലേഷ്യയുടെ മേല്‍ പാകിസ്ഥാന്‍ നടത്തിയ സമ്മര്‍ദ്ദം. മലേഷ്യയും ആദ്യം ഇന്ത്യയെ എതിര്‍ത്ത രാജ്യമാണെങ്കിലും ഇപ്പോള്‍ ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്.
മലേഷ്യയിലെ പാകിസ്ഥാന്‍ എംബസിയിലെ ഉദ്യോഗസ്ഥരാണ് നമ്മള്‍ ഇരുകൂട്ടരും മുസ്ലിങ്ങളാണെന്ന് പറഞ്ഞ് മലേഷ്യയിലെ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. “ഞങ്ങള്‍ ഒരു ഇസ്ലാമിക രാജ്യമാണ്. നിങ്ങളും ഒരു ഇസ്ലാമിക രാജ്യമാണ്. ഇന്ത്യന്‍ നയതന്ത്രസംഘത്തെ നിങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കരുത്. മലേഷ്യയിലെ അവരുടെ എല്ലാ പരിപാടികളും റദ്ദാക്കണം.”- ഇതായിരുന്നു മലേഷ്യയിലെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരുടെ ഉപദേശം.
എന്നാല്‍ മലേഷ്യ പാകിസ്ഥാന്റെ ഈ ഉപദേശം തള്ളി എന്ന് മാത്രമല്ല, സഞ്ജയ് ജായുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ഒമ്പതംഗസംഘത്തിന്റെ 10 പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: