ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പു പ്രക്രിയ 2027 മാര്‍ച്ച് 1 ന് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. ലഡാക്ക്, ജമ്മു കശ്മീര്‍ , ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞുമൂടിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസ് 2026 ഒക്ടോബറില്‍ തന്നെ ആരംഭിക്കും. സെന്‍സസ് പൂര്‍ത്തിയാകാന്‍ ഏകദേശം മൂന്ന് വര്‍ഷമെടുക്കും. അന്തിമ ഡാറ്റ 2030 ഓടെ പ്രസിദ്ധീകരിക്കും.
ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ 2011 ലാണ് അവസാനമായി സെന്‍സസ് നടത്തിയത്. 2021 ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ്, കോവിഡ്-19 വ്യാപനം മൂലമാണ് വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: