ആലപ്പുഴ:കാവാലം സ്വദേശി സുരേഷ് കുമാറിന്റെ (30) മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മര്‍ദനമേറ്റതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
അമ്മയുടെ പരാതിയില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.തലയ്‌ക്കുള്ളില്‍ അണുബാധയ്‌ക്കാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. ഇത് അപകടത്തില്‍ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടര്‍മാരോടും പറഞ്ഞത്. എന്നാല്‍ പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി സുരേഷ് പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കള്‍ ബന്ധുക്കളെ അറിയിച്ചു.
സുരേഷിന്റെ അമ്മയുടെ പരാതിയില്‍ പുളിങ്കുന്ന് പൊലീസ്
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.തലയ്‌ക്കുള്ളിലെ അണുബാധയാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ഏപ്രില്‍ 22 നാണ് സുരേഷിന് മര്‍ദനമേറ്റതായി പറയുന്നത്. വിശദ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക