ലക്നൗ : ബക്രീദിന് മുന്നോടിയായി, കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങൾ നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . റോഡുകൾ തടഞ്ഞ് നമസ്‌കാരം നടത്തുന്നത് അനുവദനീയമല്ലെന്നും നിയുക്ത സ്ഥലങ്ങളിൽ മാത്രമേ നമസ്‌കാരം നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ, പുതിയ ആചാരങ്ങൾ അനുവദിക്കരുതെന്നും യോഗി പറഞ്ഞു. കമ്മീഷണർമാർ, എഡിജിമാർ, എസ്എസ്പിമാർ എന്നിവരുൾപ്പെടെയുള്ള യുപി സർക്കാർ ഉദ്യോഗസ്ഥരുമായി അടുത്തിടെ നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.ബക്രീദിന്റെ പ്രധാന ആചാരമായ ആടിനെ ബലി നൽകുന്നത് നിയുക്ത സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കൂ. മാത്രമല്ല, പക്ഷിപ്പനിയെക്കുറിച്ച് ജാഗ്രത പാലിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. നിശ്ചിത ശേഷിയിൽ കൂടുതൽ മൃഗങ്ങളെ കശാപ്പുശാലകൾക്കുള്ളിൽ സൂക്ഷിക്കരുതെന്നും യോഗി ഉത്തരവിട്ടു.
ബക്രീദിനോടനുബന്ധിച്ച് പശുക്കളെയും ഒട്ടകങ്ങളെയും ബലി നൽകുന്നത് നിരോധിച്ചിട്ടുണ്ട്. മതപരമായ ആചാരങ്ങൾക്കായി നിരോധിച്ചിരിക്കുന്ന മൃഗങ്ങളെ ആരെങ്കിലും കശാപ്പ് ചെയ്യുന്നത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.കൂടാതെ, എന്തെങ്കിലും തർക്കമുണ്ടായാൽ, പരാതികൾക്കായി കാത്തിരിക്കാതെ നടപടിയെടുക്കാൻ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സമാധാനത്തിന്റെയും സുരക്ഷയുടെയും ഐക്യത്തിന്റെയും അന്തരീക്ഷം നിലനിർത്തുന്നതിന് സമയബന്ധിതമായി ഫലപ്രദമായ നടപടി ഉറപ്പാക്കണം.
സംസ്ഥാനങ്ങളിലുടനീളം സെൻസിറ്റീവ് പ്രദേശങ്ങളിൽ ഫ്ലാഗ് മാർച്ചുകളും നടത്തിയിട്ടുണ്ട്. മീററ്റ് നഗരത്തിലെ 14 സോണുകളിലായി ക്വിക്ക് റെസ്‌പോൺസ് ടീമുകൾ (ക്യുആർടി), പ്രാദേശിക് ആംഡ് കോൺസ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: