പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരുകള്‍ പിരിമുറുക്കത്തിന്റെ പാരമ്യത്തില്‍. വരുന്ന ഓരോ ദിവസങ്ങളെയും കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങളാണ്. ഇന്ന് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ആറാം സീഡ് താരം നോവാക് ദ്യോക്കോവിച്ചും മൂന്നാം സീഡ് താരം അലക്‌സാണ്ടര്‍ സ്വരേവും ഏറ്റുമുട്ടും. വനിതാ സിംഗിള്‍സിലെ കടുത്ത പോരാട്ടങ്ങളില്‍ വമ്പന്‍ വിജയവുമായി ഇഗ സ്വായിടെക്കും അരീന സബലെങ്കയും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരില്‍ സബലെങ്ക ചൈനീസ് വെല്ലവിളിയുമായെത്തിയ ഖിന്‍വെന്‍ ഷെങ്ങിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്കയുടെ വിജയം. സ്‌കോര്‍ 7-6(7-3), 6-3നായിരുന്നു സബലെങ്കയുടെ ക്വാര്‍ട്ടര്‍ വിജയം. നാളത്തെ സെമി പോരാട്ടത്തില്‍ സബലെങ്കയുടെ എതിരാളി ഇഗ സ്വായിടെക് ആണ്.
ക്വാര്‍ട്ടറില്‍ സ്വായിടെക്കും നേരിട്ടുള്ള സെറ്റ് വിജയമാണ് നേടിയത്. 13-ാം സീഡായി ഇറങ്ങിയ എലീന സ്വിറ്റോലിന ഇഗയ്‌ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ഇഗ ഗംഭീര വിജയത്തോടെ സെമി ബെര്‍ത്ത് ഉറപ്പാക്കി. സ്‌കോര്‍ 6-1, 7-5ന് സ്വിറ്റോലിനയെ തോല്‍പ്പിച്ചു.
ഇന്ന് രാത്രി 11.45നാണ് സ്വരേവും ദ്യോക്കോവിച്ചും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. 25-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ദ്യോക്കോവ് പരൊരുതിക്കൊണ്ടിരിക്കുന്നു. പക്ഷെ ഒരു ടൂര്‍ണമെന്റില്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ കാമറോണ്‍ നോരിയെ നേരിട്ടുള്ള സെറ്റിന് തകര്‍ത്താണ് ദ്യോക്കോവിച്ച് ക്വാര്‍ട്ടറിലേക്കെത്തിയത്. പ്രീക്വാര്‍ട്ടറില്‍ സ്വരേവിന് എതിരാളി പിന്‍മാറിയതിനെ തുടര്‍ന്ന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
ഇന്ന് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് താരം യാനിക് സിന്നറും പോരിനിറങ്ങുന്നുണ്ട്. സീഡില്ലാ താരം അലക്‌സാണ്ടര്‍ ബുബഌക്ക് ആണ് എതിരാളി. രണ്ടാം റൗണ്ട് മത്സരത്തില്‍ ഒമ്പതാം സീഡ് താരം അലക്‌സ് ഡീ മിനോറിനെ തോല്‍പ്പിച്ച് ബുബഌക്ക് ഞെട്ടിച്ചു തുടങ്ങിയതാണ്. മൂന്നാം റൗണ്ടില്‍ ഹെന്റിക്വെ റോച്ചയെയും കഴിഞ്ഞ മത്സരത്തില്‍ ജാക്ക് ഡ്രേപ്പറെയും കീഴടക്കി. ഇന്നത്തെ മത്സരത്തില്‍ സിന്നറിനെതിരെ ബുബഌക്കിന്റെ അത്ഭുതം തുടരുമോയെന്നാണ് ടെന്നിസ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് സിന്നര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: