കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂരിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു പിന്നാലെ മതനിന്ദ ആരോപിച്ച് വ്‌ളോഗറും നിയമവിദ്യാര്‍ത്ഥിയുമായ ശര്‍മിഷ്ഠ പാനോലിയെ അറസ്റ്റ് ചെയ്തത് അടിസ്ഥാന നിയമം പോലും പാലിക്കാതെയെന്ന് ആരോപണം.
ആരോഗ്യം പോലും കണക്കിലെടുക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ശര്‍മിഷ്ഠയെ പാര്‍പ്പിച്ചിരിക്കുന്നത്. കോടതിയെ സമീപിച്ചതായി ശര്‍മിഷ്ഠയുടെ അഭിഭാഷകന്‍ മൊഹമ്മദ് ഷമിമുദ്ദിന്‍ അറിയിച്ചു.
വൃക്കരോഗബാധിതയായ ശര്‍മിഷ്ഠയെ ആലിപോര്‍ വനിതാ ജയിലിലെ വൃത്തിഹീനമായ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെ കാര്യം മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. ബുധനാഴ്ചയ്‌ക്കുള്ളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ അധികൃതരോട് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേസില്‍ അനുകൂല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഗുരുഗ്രാമില്‍ നിന്നാണ് ശര്‍മിഷ്ഠയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞിട്ടും അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ശര്‍മിഷ്ഠയെ ബിജെപിയും ബാര്‍ കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്. ഇടക്കാല ജാമ്യാപേക്ഷ കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: