ന്യൂദൽഹി: ഇൻഡി സഖ്യത്തിനൊപ്പം ഇനി ഇല്ലെന്ന് ആം ആദ്മി. 2024ൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നും ഇനി ഇൻഡി സഖ്യവുമായി ഒരു സഹകരണത്തിനും തങ്ങളില്ലെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇൻഡി സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പാർട്ടി പറയുന്നു.
ബിഹാർ അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി തനിച്ചായിരിക്കും മത്സരിക്കുകയെന്നും ആം ആദ്മി പാർട്ടി നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കോൺഗ്രസും ബിജെപിയും തമ്മിൽ സഖ്യത്തിലാണെന്നും ഇന്ത്യൻ രാഷ്‌ട്രീയത്തെ ശുദ്ധീകരിക്കണമെങ്കിൽ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണം. രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്‌ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും.
കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്‌ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം, കോണ്‍ഗ്രസിന്റെ അഴിമതികളെ ഒളിപ്പിച്ചു നിര്‍ത്തുന്നു ആം ആദ്മി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: