സിഡ്‌നി: ഓസ്‌ട്രേലിനയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വന്റി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അറിയിച്ചു. 2026 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മാക്‌സ്‌വെല്‍ വ്യക്തമാക്കി.
2012ല്‍ ആരംഭിച്ച് 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരെ നീളുന്നതാണ് മാക്‌സ്‌വെലിന്റെ കരിയര്‍. ഇക്കാലയളവില്‍ 149 ഏകദിനങ്ങളില്‍ നിന്നായി 3990 റണ്‍സും 77 വിക്കറ്റുകളും നേടി. 2015, 2023 വര്‍ഷങ്ങളില്‍ ലോക കിരീടം നേടിയ ഓസീസ് ടീമില്‍ അംഗമായിരുന്നു മാക്‌സ്‌വെല്‍. ഭാരതത്തില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ലീഗ് റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരായ ഒറ്റയാന്‍ പ്രകടനം ഏറെ ശ്രദ്ധേയമാണ്. ലീഗ് ഘട്ടത്തില്‍ തോറ്റാല്‍ പുറത്തായേക്കുമെന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസ്‌ട്രേലിയക്കുവേണ്ടി ഇരട്ട സെഞ്ച്വറി പ്രടനത്തോടെയാണ് മാക്‌സ്‌വെല്‍ പോരാട്ട വീര്യം കാഴ്‌ച്ചവച്ചത്. ടൂര്‍ണമെന്റില്‍ നിറം മങ്ങിയ ഓസീസ് ഈ പ്രകടനത്തോടെയാണ് ഉണര്‍വ് കാട്ടാന്‍ തുടങ്ങിയത്. ഒടുവില്‍ ശക്തരായ ഭാരതത്തെ തോല്‍പ്പിച്ച് കിരീടം നേടുകയും ചെയ്തു.
നാല് സെഞ്ച്വറികള്‍ നേടിയ മാക്‌സ്‌വെല്‍ ഏകദിനത്തില്‍ 23 അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചു. ഓഫ് സ്പിന്‍ ബൗള്‍ ചെയ്യുന്ന താരം 91 ഏകദിന വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.
2026 ട്വന്റി20 ലോകകപ്പ് ഭാരതത്തിലും ശ്രീലങ്കയിലുമായാണ് നടക്കുക. അതിനായുള്ള ഒരുക്കത്തിന് മാക്‌സ്‌വെല്ലിന് എല്ലാവിധ പിന്തുണയും നല്‍കുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: