ഗുവാഹത്തി : ഹിന്ദു വിശ്വാസങ്ങളെ അപമാനിച്ച വസാഹത്ത് ഖാൻ ഖാദ്രിയെ പശ്ചിമ ബംഗാളിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങി അസം പോലീസ് .
വസാഹത്ത് ഖാൻ ഖാദ്രിയെ കസ്റ്റഡിയിലെടുക്കാൻ അസം പോലീസ് ഒരു സംഘത്തെ കൊൽക്കത്തയിലേക്ക് അയക്കും. ഖാനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
.പ്രകോപനം, സാമൂഹിക അസ്വസ്ഥത എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അസം ആഭ്യന്തര വകുപ്പിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹിന്ദു ദൈവങ്ങൾക്കും ദേവതകൾക്കും, പ്രത്യേകിച്ച് മാ കാമാഖ്യയ്‌ക്കും എതിരായ വസാഹത്തിന്റെ അധിക്ഷേപകരമായ ട്വീറ്റുകൾ ഇന്റർനെറ്റിൽ വൈറലായതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ പോസ്റ്റിട്ട നിയമവിദ്യാർത്ഥിനി ശർമിഷ്ഠ പനോലിക്കെതിരെ വസാഹത്ത് ഖാൻ ഖാദ്രി നേരത്തെ പരാതി നൽകിയിരുന്നു . ഇസ്ലാമിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ശർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകിയത്.
തുടർന്ന് പശ്ചിമ ബംഗാൾ പൊലീസ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്ത് കൊൽക്കത്തയിലേക്ക് കൊണ്ടുവന്നു. കോടതി ശർമിഷ്ഠയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: