Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

ഡോ. എം. മോഹന്‍ദാസ് by ഡോ. എം. മോഹന്‍ദാസ്
Jun 2, 2025, 08:54 am IST
in Main Article

അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്) 2025 ലേക്കുള്ള ലോകരാഷ്‌ട്രങ്ങളുടെ ദേശീയ വരുമാനത്തിന്റെ (ജിഡിപി) മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജപ്പാനെ പിന്തള്ളി ഭാരതം നാലാം സ്ഥാനത്തേക്കുയര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നുവല്ലോ. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഭാരതം ജിഡിപിയുടെ അടിസ്ഥാനത്തില്‍ 10-ാം സ്ഥാനത്തായിരുന്നു. ജപ്പാനെ മറികടന്ന് നാലാം സ്ഥാനത്തേക്കുയര്‍ന്ന ഭാരതം 2027 ല്‍ ജര്‍മ്മനിയെ പുറംതള്ളി മൂന്നാം സ്ഥാനത്തേക്കുയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭാരതത്തിന്റെ ജിഡിപി 2014 ല്‍ 1.86 ലക്ഷം കോടി (ട്രില്യണ്‍) ഡോളറായിരുന്നത് 2025 ല്‍ 4.187 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് നിഗമനം. അതായത് 10 വര്‍ഷത്തിനകം ജിഡിപി 225 ശതമാനം വര്‍ധനവാണ് കൈവരിച്ചത്. ഇത് തികച്ചും അഭിമാനകരമാണ്. നിതി ആയോഗിന്റെ കണക്കുകളനുസരിച്ച് 2014 നും
2023 നും ഇടയ്‌ക്ക് 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യ മുക്തരായി. ഇത് ജിഡിപിയിലുള്ള വര്‍ധന മൂലമാണ്.എന്നാല്‍ ഈ ചര്‍ച്ചകളിലൊന്നും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന വസ്തുതയുണ്ട്. അത് പര്‍ച്ചേസിങ് പവര്‍ പാരിറ്റി (പിപിപി) സങ്കല്‍പമനുസരിച്ച് ഐഎംഎഫ് തയ്യാറാക്കിയ ജിഡിപി അനുസരിച്ച് കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഭാരതം മൂന്നാം സ്ഥാനത്താണ്. 2025 ലെ ജിഡിപി 4.187 ലക്ഷം കോടി ഡോളര്‍ മാത്രമുള്ളപ്പോള്‍ പിപിപി അനുസരിച്ച് അത് 17.65 ലക്ഷം കോടി ഡോളറാണ് (4.22 മടങ്ങ് കൂടുതല്‍). 2025 ല്‍ അമേരിക്കയുടെ ജിഡിപി (30.51 ലക്ഷം കോടി ഡോളര്‍) ഭാരതത്തിന്റെ ജിഡിപിയേക്കാള്‍ 7.28 മടങ്ങ് കൂടുതലാണ്. എന്നാല്‍, പിപിപി അനുസരിച്ച് അമേരിക്കയുടെ ജിഡിപി വെറും 1.73 മടങ്ങ് മാത്രമാണ്. ഈ വസ്തുതകളൊന്നും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചു കാണുന്നില്ല.

പശ്ചാത്തലം
ഔദ്യോഗികമായി ജിഡിപി തയ്യാറാക്കുന്ന രീതിയെക്കുറിച്ച് പതിറ്റാണ്ടുകളായി അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നു. ഓരോ രാജ്യത്തിന്റെയും ഉല്‍പാദന വ്യവസ്ഥകളും ആഭ്യന്തര വിപണികളും, ഇടപാടുകളുടെ രീതികളും വളരെ വ്യത്യസ്തമായതിനാല്‍ യൂറോപ്യന്‍ മോഡലിലുള്ള ചട്ടക്കൂട് വികസ്വര-അവികസിത രാജ്യങ്ങളുടെ ജിഡിപിയില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന ആശങ്ക നിലനിന്നിരുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം കുടില്‍ വ്യവസായങ്ങളും, സ്ത്രീകളുടെയും കുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പങ്കാളിത്തത്തോടെയുള്ള ഉല്‍പാദന-സേവന സംരംഭങ്ങളും, ആഭ്യന്തര ഉപഭോഗത്തിനു മാത്രമുള്ള (വില്‍പ്പനയ്‌ക്കല്ലാത്ത) ഉല്‍പാദനങ്ങളും പണരഹിത ഇടപാടുകളുമെല്ലാം ജിഡിപിയുടെ ചട്ടക്കൂടിനു പുറത്തായതുകൊണ്ട് നമ്മുടെ ദേശീയ വരുമാനത്തില്‍ ഇവയൊന്നും പ്രതിഫലിക്കാറില്ല. അതോടൊപ്പം ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലുള്ള കാലാകാലങ്ങളിലെ മാറ്റവും ജിഡിപിയുടെ എസ്റ്റിമേഷനില്‍ വലിയ അപാകത സൃഷ്ടിക്കുന്നുണ്ട്.

ഈ ന്യൂനതകള്‍ ബോധ്യപ്പെട്ടപ്പോള്‍ ഒഇസിഡി (Organization for Economic Cooperation and Development)യും അന്താരാഷ്‌ട്ര നാണയനിധിയും ലോകബാങ്കും പര്‍ച്ചേസിങ് പവര്‍ പാരിറ്റി അനുസരിച്ചുള്ള ജിഡിപി എസ്റ്റിമേറ്റ് ചെയ്യാന്‍ ആരംഭിച്ചു. തുടക്കത്തിലിത് ഔദ്യോഗിക ജിഡിപിക്ക് അനുബന്ധമായ കണക്കായാണ് പ്രസിദ്ധീകരിച്ചത്. ഒരു നിശ്ചിത വിഭാഗം ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ ചിലവാക്കേണ്ട തുകയുടെ അടിസ്ഥാനത്തിലാണ് പിപിപി എക്സ്ചേഞ്ച് കണക്കാക്കുന്നത്. ഒഇസിഡി ഇതിനായി രൂപപ്പെടുത്തിയ ‘ബാസ്‌കറ്റ് ഓഫ് ഗുഡ്സില്‍’ 3000 ഉപഭോക്തൃ സാധനങ്ങളും സേവനങ്ങളും, 30 തരം തൊഴിലുകളും 200 തരം ഉപകരണങ്ങളും 15 തരം നിര്‍മാണ പദ്ധതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതാതു രാജ്യങ്ങളില്‍ ഇവയ്‌ക്കുവേണ്ട ചെലവ് ആഭ്യന്തര കറന്‍സിയില്‍ കണക്കാക്കി, അതിന്റെ അടിസ്ഥാനത്തില്‍ എക്സ്ചേഞ്ച് റേറ്റ് നിര്‍ണയിച്ചാണ് പിപിപി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇത് ഓരോ രാജ്യത്തിന്റെയും ആഭ്യന്തര ഉല്‍പാദന ഘടനയെയും ആഭ്യന്തര വിലനിലവാരത്തെയും കൃത്യമായി പരിഗണിക്കാന്‍ സഹായകമാണ്.

ഐഎംഎഫ് 2025 ലേക്ക് കണക്കാക്കിയ ആദ്യത്തെ 6 റാങ്കുകാരായ രാജ്യങ്ങളുടെ ജിഡിപിയും പിപിപി അനുസരിച്ചുള്ള ജിഡിപിയുമാണ് താഴെ കൊടുത്ത പട്ടികയില്‍ കൊടുത്തിട്ടുള്ളത്.

ഭാരതത്തിന്റെ ജിഡിപി 4.187 ലക്ഷം കോടി ഡോളറില്‍നിന്ന് പിപിപി എസ്റ്റിമേറ്റനുസരിച്ച് 17.65 ലക്ഷം കോടി ഡോളറായി ഉയരുന്നുണ്ട്. ഇത് 4.22 മടങ്ങ് അധികമാണ്.

ഔദ്യോഗിക ജിഡിപിയില്‍ അമേരിക്കയാണ് ഒന്നാംസ്ഥാനത്തെങ്കിലും (30.51 ലക്ഷം കോടി ഡോളര്‍) പിപിപിയില്‍ ചൈന ബഹുദൂരം മുന്നിലാണ് (40.72 ലക്ഷം കോടി ഡോളര്‍). അവരുടെ ജിഡിപിയിലെ വ്യത്യാസം 212 ശതമാനമാണ്. ജിഡിപിയില്‍ മൂന്നാംസ്ഥാനത്തുള്ള ജര്‍മ്മനി പിപിപിയില്‍ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ജപ്പാന്‍ രണ്ട് എസ്റ്റിമേറ്റുകളിലും അഞ്ചാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. അതേസമയം 11-ാം സ്ഥാനത്തുള്ള റഷ്യ പിപിപിയില്‍ നാലാം സ്ഥാനത്തേക്കു ഉയരുന്നുണ്ട്. മിക്ക ഏഷ്യന്‍-ആ്രഫിക്കന്‍ രാജ്യങ്ങളും പിപിപി ജിഡിപിയില്‍ കാര്യമായ വര്‍ധന കാണിക്കുന്നുണ്ട്.

ഭാരതം ഒരു വ്യാഴവട്ടക്കാലമായി മൂന്നാം സ്ഥാനത്തു തുടരുകയാണ്. 2030 ഓടെ ഭാരതം അമേരിക്കയെ പുറംതള്ളി പിപിപി ജിഡിപിയില്‍ രണ്ടാംസ്ഥാനത്തെത്തുമെന്നും 2045 ഓടെ ചൈനയെ പിന്തള്ളി ഒന്നാംസ്ഥാനത്തെത്തുമെന്നും ചില അന്താരാഷ്‌ട്ര ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ പ്രവചിക്കുന്നുണ്ട്. ഇത് ഭാരതത്തിന്റെ സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ത്ഥ രൂപം മനസ്സിലാക്കാന്‍ പിപിപി എസ്റ്റിമേറ്റുകളിലൂടെ മാത്രമേ കഴിയൂ. ഔദ്യോഗിക കണക്കുകള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ശരിയായ രീതിയില്‍ പ്രതിഫലിപ്പിക്കുന്നില്ല.

അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്) 2025 ലേക്ക് കണക്കാക്കിയ ദേശീയ വരുമാനം (ലക്ഷം കോടി ഡോളറില്‍)

Tags: Narendra ModiIndia GDP Growthdeveloped india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.