ചെന്നൈ: ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി. ഇടുക്കി വഴിത്തല സ്വദേശിനിയായ ഷൈനി ചെന്നൈ ജീവിതം അവസാനിപ്പിച്ച് കൊച്ചിയില്‍ താമസമുറപ്പിക്കാനാണ് പ്‌ളാന്‍. നാല് ഒളിംപിക്‌സുകളില്‍ തുടര്‍ച്ചയായി മല്‍സരിച്ച ആദ്യ മലയാളിയെന്ന പെരുമയും ബാര്‍സിലോണ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ദേശീയ പതാകയേന്തിയ വനിതയുമാണ് അന്നത്തെ ഷൈനി എബ്രഹാം എന്ന ഇന്നത്തെ ഷൈനി വില്‍സണ്‍. ഒളിംപിക്‌സ് സെമിയില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിതയുമാണ്. 75 രാജ്യാന്തര മല്‍സരങ്ങളില്‍ ഇന്ത്യയ്‌ക്കായി ഷൈനി മല്‍സരിച്ചു. 1998ല്‍ പത്മശ്രീ ലഭിച്ചു. 1988ല്‍ മുന്‍ രാജ്യാന്തര നീന്തല്‍ താരം വില്‍സണ്‍ ചെറിയാനെ വിവാഹം കഴിച്ചു. എന്നാല്‍ 1998ലാണ് കായികജീവിതത്തില്‍നിന്നു പിന്‍വാങ്ങിയത്. 1984ല്‍ ക്ലര്‍ക്കായി എഫ്‌സിഐയിലെത്തിയ ഷൈനി ജനറല്‍ മാനേജര്‍ പദവിയില്‍ നിന്നാണ് വിരമിച്ചത്. യാത്രയയപ്പ് ചടങ്ങില്‍ ട്രാക്കിലും ഫീല്‍ഡിലും ഒപ്പമുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: