കൊച്ചി : പഹൽഗാം ആക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതിൽ വിശദീകരണവുമായി സംഘാടകരായ മലയാളി സംഘടന. അതേവേദിയിൽ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങൾ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകർ നിരത്തുന്നത്.
അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവർത്തിയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. ഈ പ്രവർത്തി കാരണം ആർക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവർ പറയുന്നു.
സംഘാടകസമിതിയുമായി ബന്ധപ്പെട്ടവർ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ട് പോകുന്നതും അവർക്ക് സംസാരിക്കാനായി മൈക്ക് നൽകുന്നതും അവർ സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിരിക്കെയാണ് ഈ ന്യായീകരണം.
അതേസമയം കുസാറ്റ് (CUSAT) അലുംനി യുഎഇയിൽ പാകിസ്ഥാൻ തീവ്രവാദി ക്രിക്കറ്റർ ഷാഹിദ് അഫ്രിദിക്ക് സ്വീകരണം നൽകിയ സംഭവത്തിൽ CUBAA UAE രാജ്യത്തെ ഒറ്റുകൊടുത്തവരാണെന്നും അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും എബിവിപി പരാതി നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: