തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരതില്‍ (20631) യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയെന്ന് പരാതി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയതെന്നാണ് പരാതി. വിഷയത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്ക് നോട്ടിസയച്ചു.
പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണ്‍ 26ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെ സിറ്റിംഗില്‍ കേസ് പരിഗണിക്കും. 2024 സെപ്തംബര്‍ 25ന് നിര്‍മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് നല്‍കിയതെന്നാണ് യാത്രക്കാരുടെ പരാതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: