കോഴിക്കോട് : കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍.സൂപ്രണ്ടിംഗ് എന്‍ജിനീയറായ ദിലീപിന്റെ വീടുകളിലും റിസോര്‍ട്ടിലും ഓഫിസിലുമായിരുന്നു പരിശോധന നടത്തിയത്. നാലു ഫോണുകളും ഒരു ടാബും പിടിച്ചെടുത്തു. വരവില്‍ കവിഞ്ഞ സ്വന്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച പരിശോധന അഞ്ചിടങ്ങളിലാണ് നടന്നത്. വയനാട്ടില്‍ മൂന്നിടങ്ങളിലാണ് പരിശോധന നടന്നത്.കോഴിക്കോട്ടെ വീട്ടിലും പരിശോധന നടത്തി. വയനാട്ടിലെയും കോഴിക്കോട്ടെയും വീട്ടില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്.
ഇദ്ദേഹം വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. കുറച്ചുനാളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് പരിശോധന നടന്നത്. ദിലീപ് നാളെ വിരമിക്കാനിരിക്കെയാണ് വിജിലന്‍സ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: