കൊൽക്കത്ത : ജിഹാദി ആശയങ്ങളെ എതിർത്ത മാതാപിതാക്കളെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ . പശ്ചിമ ബംഗാൾ കിഴക്കൻ ബർദ്വാൻ ജില്ലയിലെ മെമാരിയിലാണ് സംഭവം. 35 കാരനായ ഹുമയൂൺ കബീറാണ് തന്റെ മാതാപിതാക്കളായ മുസ്ഫതിസുർ റഹ്മാനെയും മുംതാജ് പർവീനെയും കൊലപ്പെടുത്തിയത്. അതിനു ശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ബോംഗാവണിലെ മദ്രസയിലെ നാല് അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം വിവാഹമോചനം നേടിയ കബീർ, ജോലി നഷ്ടപ്പെട്ടതിനുശേഷം മെമാരിയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നു . കബീറിന്റെ തീവ്രവാദ പ്രത്യയശാസ്ത്രത്തെ എതിർത്ത മാതാപിതാക്കളുമായി കബീർ അകൽച്ചയിലായിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് ദാരുണമായ കൊലപാതകങ്ങളിൽ കലാശിച്ചതെന്നും സൂചനയുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിന്ന് വാങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.
കൊലപാതകങ്ങൾക്ക് ശേഷം, മോത്തിഗഞ്ചിലെ ഈദ്ഗാ മൈതാനത്തിനടുത്തുള്ള മദ്രസയിലെത്തിയ കബീർ അധ്യാപകരെയും ജീവനക്കാരെയും സമീപിച്ച് ഇസ്ലാമിനെയും ജിഹാദിനെയും കുറിച്ചുള്ള ചർച്ച നടത്താൻ ആവശ്യപ്പെട്ടു.ജീവനക്കാർ വിസമ്മതിച്ചപ്പോൾ, കബീർ പ്രകോപിതനായി. ഇവരെ ആക്രമിക്കുകയായിരുന്നു.
ജാഫർ അലി മൊണ്ടൽ (46), മെഹറുദ്ദീൻ മൊണ്ടൽ (60), സോഫിയാർ മൊണ്ടൽ (70), ഹസനൂർ മൊള്ള (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാലുപേരെയും ഉടൻ തന്നെ ബോംഗോൺ ജിബാൻ രത്തൻ ധർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംഗോൺ അതിർത്തിയോട് ചേർന്നുള്ളതിനാൽ കബീർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ കബീറിനെ പോലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: