കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)
ഹൈദരാബാദ് :ഇന്ത്യാ പാക് യുദ്ധം ആരംഭിച്ചപ്പോള്‍ ഹൈദരാബാദിലെ ഒരു ബേക്കറിയുടെ ഉടമസ്ഥര്‍ വല്ലാതെ ഭയപ്പെട്ടു. തങ്ങളുടെ ബേക്കറിയെ ഹിന്ദുക്കള്‍ ആക്രമിക്കുമോ എന്നതായിരുന്നു അവരുടെ ഭയം. കാരണമെന്തെന്നോ? ആ ബേക്കറിയുടെ പേര് കറാച്ചി ബേക്കറി എന്നായിരുന്നു. പാകിസ്ഥാനിലെ പ്രസിദ്ധനഗരമാണ് കറാച്ചി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സേന ആക്രമണം ആരംഭിച്ചതോടെയാണ് കറാച്ചി ബേക്കറിയുടെ ഉടമകള്‍ക്ക് ഭയം തുടങ്ങിയത്. കാരണം പാകിസ്ഥാനുമായി ബന്ധപ്പെട്ട എന്തിനെയും ഇന്ത്യയിലെ ഹിന്ദുക്കള്‍ വെറുക്കുന്ന മണിക്കൂറുകളാണ്. ബേക്കറി അവര്‍ തല്ലിത്തകര്‍ക്കുമോ?
ഇതോടെ ബേക്കറി ഉടമകള്‍ ഭയന്നു. പാകിസ്ഥാന്റെ ബേക്കറിയാണെന്ന് കരുതി ഇന്ത്യയിലെ ഹിന്ദുക്കള്‍ തങ്ങളുടെ ബേക്കറി തല്ലിത്തകര്‍ക്കുമോ എന്നതായിരുന്നു അവരുടെ ഭയം. അതൊന്നും ഉണ്ടായില്ല എന്ന് മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ആദ്യമൊക്കെ ഈ ബേക്കറിക്ക് നേരെ ആരൊക്കെയോ ഭീഷണി മുഴക്കിയെങ്കിലും പിന്നീട് വന്‍പിന്തുണയാണ് ഈ ബേക്കറിക്ക് ലഭിച്ചത്.
ഏറെ പാരമ്പര്യമുള്ള ബേക്കറിയാണ് ഹൈദരാബാദിലെ കറാച്ചി ബേക്കറി ഇപ്പോഴത്തെ ഉടമസ്ഥരായ രാജേഷ് രംനാനി, രമേഷ് രംനാനി എന്നിവരുടെ അച്ഛന്റെ കാലത്തുള്ളതാണ് ഈ ബേക്കറി. അവരുടെ അച്ഛന്‍ രാംചന്ദ് രംനാനി ആണ് ഈ ബേക്കറി സ്ഥാപിച്ചത്. അതും 1953ല്‍. 1947ലെ ഇന്ത്യാവിഭജനത്തിന് ശേഷമായിരുന്നു രാം ചന്ദ് രംനാനി ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അതിന് ശേഷമാണ് കറാച്ചി ബേക്കറി ആരംഭിച്ചത്.
ഹിന്ദുക്കള്‍ വിഡ്ഡികളല്ലെന്നും കൊള്ളരുതാത്തവരല്ലെന്നും തിരിച്ചറിഞ്ഞ രാജേഷ് രംനാനി, രമേഷ് രംനാനി എന്നീ സഹോദരന്മാര്‍ സന്തുഷ്ടരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക