World

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്‍റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി ക്കഴിഞ്ഞിരുന്നുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്‍റെ സൈനിക വിമാനത്താവളങ്ങളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ നാശം വരുത്തിയെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിക്കുന്നത് ഇതാദ്യമായാണ്.

Published by

ഇസ്ലാമബാദ് : പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി ക്കഴിഞ്ഞിരുന്നുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ നാശം വരുത്തിയെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിക്കുന്നത് ഇതാദ്യമായാണ്.

റാവല്‍പിണ്ടിയിലേതുള്‍പ്പെടെയുള്ള പ്രധാന എയര്‍ബേസുകളില്‍ മെയ് 9നും 10നും ഇടയിലുള്ള രാത്രിയില്‍ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ ആക്രമണം നടത്തുമെന്ന കാര്യം പാകിസ്ഥാന്‍ മുന്‍കൂട്ടി അറിഞ്ഞില്ലായിരുന്നുവെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിച്ചു. അസര്‍ബൈജാനില്‍ പാകിസ്ഥാന് പിന്തുണ നല്‍കാന്‍ സാധ്യതയുള്ള ഏതാനും രാജ്യങ്ങളുടെ യോഗത്തിലായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഈ വെളിപ്പെടുത്തല്‍.
മെയ് 10ന് പ്രഭാതപ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാനായിരുന്നു അസിം മുനീര്‍ നയിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ തീരുമാനം. പക്ഷെ അന്ന് പുലരും മുന്‍പേ തന്നെ ഇന്ത്യ പാക് എയര്‍ബേസുകളില്‍ മിസൈല്‍ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു. അന്ന് പ്രഭാതത്തില്‍ അസിം മുനീര്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയ കാര്യം തന്നെ അറിയിച്ചിരുന്നെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.

“മെയ് 10ന് പുലര്‍ച്ചെ 4.30ന് ഫാജിര്‍ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. പക്ഷെ അതിന് മുന്‍പേ തന്നെപാകിസ്ഥാന്റെ വിവിധ പ്രവിശ്യകളിലും റാവല്‍പിണ്ടിയ്‌ക്കടുത്ത എയര്‍ബേസിലും ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.” – അസര്‍ബൈജാനിലെ ലാചിനില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുറന്നുസമ്മതിച്ചു.

പാകിസ്ഥാന്റെ നൂര്‍ഖാന്‍, ഭോലാരി, സര്‍ഗോദ, മുറീദ് , റഫീക്യു ഉള്‍പ്പെടെയുള്ള 11 സൈനികവിമാനത്താവളങ്ങളില്‍ ബ്രഹ്മോസ് മിസൈല്‍ വരുത്തിയ നാശനഷ്ടത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെട്ടതോടെ ഇക്കാര്യം തുറന്നുസമ്മതിക്കാതെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഷെഹ്ബാസ് ഷെരീഫിന്റെ ഈ ഏറ്റുപറച്ചില്‍ എന്ന് കരുതപ്പെടുന്നു.

ഏകദേശം 15ഓളം ബ്രഹ്മോസ് മിസൈലുകളാണ് പാകിസ്ഥാന്റെ 11 എയര്‍ബേസുകളില്‍ വന്‍ആക്രമണം നടത്തിയത്. ഈ ആക്രമണം ചെറുക്കാന്‍ പാകിസ്ഥാന്റെ റഡാറുകള്‍ക്കോ ചൈന നല്‍കിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ സാധിച്ചില്ലെന്നതാണ് വാസ്തവം. ഇന്ത്യയുടെ പ്രതിരോധസാങ്കേതികവിദ്യയുടെ മേല്‍കൈ ആണ് ഈ ആക്രമണങ്ങളില്‍ കണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക