കോട്ടയം :കേന്ദ്രസര്‍ക്കാര്‍ നെല്ലിന്‌റെ താങ്ങുവില ക്വിന്‌റലിന് 69 രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും അതിന്‌റെ പ്രയോജനം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിക്കാനിടയില്ല. വര്‍ദ്ധന അതേപടി കൃഷിക്കാര്‍ക്ക് ലഭ്യമാക്കിയാല്‍ കേരളത്തിന് നെല്‍വിലയായി കിലോയ്‌ക്ക് 28.89 രൂപ ലഭിക്കണം. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ അനുഭവം വച്ച് കര്‍ഷകര്‍ക്ക് ആ പ്രതീക്ഷയില്ല. കേന്ദ്രത്തിന്റെ താങ്ങുവില വര്‍ദ്ധനയ്‌ക്ക് അനുപാതികമായി സംസ്ഥാന സര്‍ക്കാരിന്‌റെ പ്രോത്സാഹന വിഹിതം വെട്ടിക്കുറയ്‌ക്കുന്ന അനീതിയാണ് കേരളം സ്വീകരിച്ചുവരുന്നത്. ഇക്കുറിയും അത്തരമൊരു തട്ടിപ്പ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചാല്‍ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്‌റെ കരുതലിന് ഫലമുണ്ടാവില്ല.
2021ന് ശേഷം എല്ലാവര്‍ഷവും കേന്ദ്രം താങ്ങുവില കൂട്ടുന്ന അത്ര തന്നെ തുക സംസ്ഥാന സര്‍ക്കാര്‍ കുറയ്‌ക്കുന്നതായാണ് കണ്ടുവരുന്നത്. പൊതുവെ സാമ്പത്തിക സ്ഥിതി മോശമെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത്തവണയെങ്കിലും ഇത്തരമൊരു അനീതി കാണിക്കരുതെന്നാണ് നെല്‍കര്‍ഷകരുടെ അഭ്യര്‍ത്ഥന. അതേസമയം കേന്ദ്രത്തിന്‌റെ വര്‍ദ്ധനയ്‌ക്കൊപ്പം പ്രോല്‍സാഹന വിഹിതം സംസ്ഥാനം വര്‍ദ്ധിപ്പിച്ചുനല്‍കിയാല്‍ 30 രൂപയെങ്കിലും നെല്ലിനുകിട്ടുന്ന സ്ഥിതി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: