തളിപ്പറമ്പ്: 1991 ലെ ഒരു പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വയമെടുത്ത കേസിന്റെ വിധി അപ്പാടെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ഒന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.
കേരള ഭൂപരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട് ഏറെ കൃഷിഭൂമിയും വനഭൂമിയും എല്ലാ ക്ഷേത്രങ്ങള്‍ക്കും നഷ്ടമായി. സ്വയം പര്യാപ്തമായിരുന്ന ക്ഷേത്രങ്ങള്‍ അതോടെ വിഷമത്തിലായി. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് കേരള ഹൈക്കോടതി ഒരു ഹര്‍ജിയായി സ്വയം പരിഗണിച്ചത്. കേസിന്റെ വിധിയില്‍ 12 മികച്ച കാര്യങ്ങളാണ് നടപ്പാക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചത്.
മെച്ചപ്പെട്ട സേവന- വേതന വ്യവസ്ഥകള്‍ നേടാന്‍ സമാന മനസ്‌കരെ സംഘടിപ്പിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ പോരാട്ടത്തിന് തയാറാകണം. ഹിന്ദു ഐക്യവേദി അത്തരം ഒരു മുന്നേറ്റത്തിന് എല്ലാ പിന്തുണ നല്‍കുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന പ്രസിഡന്റ് പാട്ടം കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ ജഗത് വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി രാഹുല്‍ ആര്‍. നാഥ് സ്വാഗതവും ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പാട്ടം കൃഷ്ണന്‍ നമ്പൂതിരി (പ്രസിഡന്റ്), തങ്കമോഹന്‍ പാലക്കാട് (വര്‍ക്കിങ് പ്രസിഡന്റ്), മധുസൂദനന്‍ കാസര്‍കോട്, നാരായണന്‍ കൊമ്പിലാത്ത് കണ്ണൂര്‍, രാധാകൃഷ്ണന്‍ ഉണ്ണികുളം കോഴിക്കോട്, എ.ഇ. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പാലക്കാട്, എം.കെ. കേശവന്‍ നമ്പൂതിരി മലപ്പുറം, ശശികുമാര്‍ പാലക്കാട് (വൈസ് പ്രസിഡന്റ്മാര്‍). കെ. സുധാകരന്‍ പാലക്കാട് (ജനറല്‍ സെക്രട്ടറി). രാഹുല്‍ ആര്‍. നാഥ്, കെ.വി. ഉണ്ണികൃഷ്ണന്‍ തളിപ്പറമ്പ്, ശ്രീകുമാര്‍ കരിക്കാട് മലപ്പുറം, ഗിരി അങ്ങാടിപ്പുറം, മഹേഷ് പാലക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍). കെ. ജഗത് കോഴിക്കോട് (ട്രഷറര്‍). ഗുരുദാസ് കാസറഗോഡ്, ടി.കെ. ബാബു കണ്ണൂര്‍, ഈശ്വരപ്രസാദ്, ഷിജു, ഗോപിനാഥന്‍ നമ്പൂതിരി, രമാദേവി കണ്ണൂര്‍, ഓമന കാസറഗോഡ് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: