തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഈ വര്‍ഷം റിട്ടയര്‍മെന്‌റ് കാലാവധി പൂര്‍ത്തിയാകുന്ന 24424 പേരില്‍ പകുതിയോളം പേര്‍ ഈ 31 ന് പിരിയും. ഇവര്‍ക്ക് റിട്ടയര്‍മെന്‌റ് ആനുകൂല്യം നല്‍കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. അറ്റന്‍ഡര്‍മുതല്‍ എ ക്‌ളാസ് ഓഫീസര്‍ വരെ തസ്തികയനുസരിച്ച് 20 ലക്ഷം രൂപ മുതല്‍ 90 ലക്ഷം രൂപ വരെ ഒരോ ജീവനക്കാരനും നല്‍കേണ്ടിവരാം. 3000 കോടിയോളം രൂപ ഇതിനായി വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. കടപ്പമിറക്കി 2000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതു തികയാതെ വരും.
ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കുമ്പോള്‍ പല ഓഫീസുകളിലും നിലവിലുള്ള ആള്‍ ക്ഷാമം കൂടുതല്‍ രൂ്ക്ഷമാവുമെന്നതാണ് സര്‍ക്കാരിനെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. വിരമിക്കുന്നതിന് ആനുപാതികമായി നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന അമ്പതോളം പൊലീസ് ഓഫീസര്‍മാര്‍ 31 ന് വിരമിക്കുന്നവരില്‍ പെടും. ഇതില്‍ 40 പേര്‍ എസ്. ഐ മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: