ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിനെയും, മോദി സർക്കാരിനെയും പ്രശംസിച്ച ശശി തരൂർ എം പിയ്‌ക്കെതിരെ കോൺഗ്രസ് . പാകിസ്ഥാന്റെ ഭീകരത തുറന്നു കാട്ടാൻ പോയ സംയുക്ത സംഘത്തിലെ അംഗമാണ് ശശി തരൂർ . പനാമ സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞ പരാമർശങ്ങളാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത് .
‘ ഭീകരരെ തിരിച്ചറിയുന്നതിലും വിചാരണ ചെയ്യുന്നതിലും ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കണം . വേദനയും പരിക്കുകളും നഷ്ടവും ഇന്ത്യയ്‌ക്ക് നിശബ്ദമായി സഹിക്കാൻ കഴിയില്ല. 1989 ലെ കശ്മീർ ആക്രമണത്തിനുശേഷം, നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി ഭീകരാക്രമണങ്ങൾ ഞങ്ങളുടെ രാജ്യം സഹിച്ചു. എന്നാൽ ഇപ്പോൾ കുറ്റവാളികൾ മനസ്സിലാക്കുന്നു, അവർ വില നൽകേണ്ടിവരുമെന്ന് .
2015 ലെ ഉറി ആക്രമണത്തിനിടെയാണ് ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ (എൽഒസി) കടന്നത് . കാർഗിൽ യുദ്ധസമയത്ത് പോലും നമ്മൾ അത് കടന്നില്ല. ഉറിയിൽ നമ്മൾ അത് മറികടന്നു. ഇത്തവണ നമ്മൾ കൂടുതൽ മുന്നോട്ട് പോയി, എൽഒസി മാത്രമല്ല, അന്താരാഷ്‌ട്ര അതിർത്തിയും കടന്നിരിക്കുന്നു. ബാലകോട്ടിലെ ഉൾപ്പെടെ ഒമ്പത് ഭീകര, പരിശീലന ക്യാമ്പുകൾക്കെതിരായ ആക്രമണങ്ങൾ നടത്തി ‘ എന്നും ശശി തരൂർ പറഞ്ഞിരുന്നു.
ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജാണ് രംഗത്തെത്തിയത്. തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവ് ആയി പ്രഖ്യാപിക്കണമെന്ന് ഉദിത് രാജ് പറഞ്ഞു.
“കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാണ്, ബിജെപി നേതാക്കള്‍ പറയാത്തതുപോലും പ്രധാനമന്ത്രി മോദിക്കും സര്‍ക്കാരിനും വേണ്ടി ശശി തരൂര്‍ സംസാരിക്കുകയാണ്. മുന്‍ സര്‍ക്കാരുകള്‍ എന്താണ് ചെയ്തിരുന്നതെന്ന് അയാള്‍ക്ക് വല്ലതും അറിയുമോ? ഇന്ത്യയിൽ ഇറങ്ങുന്നതിന് മുമ്പ് (നിങ്ങളെ) വിദേശകാര്യ മന്ത്രിയായി പ്രഖ്യാപിക്കാൻ പോലും കഴിയും. പ്രധാനമന്ത്രി മോദിക്ക് മുമ്പ് ഇന്ത്യ എൽഒസിയും അന്താരാഷ്‌ട്ര അതിർത്തിയും കടന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് നിങ്ങൾക്ക് എങ്ങനെ കോൺഗ്രസിന്റെ സുവർണ്ണ ചരിത്രത്തെ അപമാനിക്കാൻ കഴിയും.”എന്നാണ് ഉദിത് രാജ് പറയുന്നത് .
“1965-ൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലേക്ക് പലയിടങ്ങളിലായി കടന്നുകയറി, ഇത് ലാഹോർ സെക്ടറിലെ പാകിസ്ഥാനികളെ പൂർണ്ണമായും അത്ഭുതപ്പെടുത്തി. യുപിഎ സർക്കാരിന്റെ കാലത്ത് നിരവധി സർജിക്കൽ സ്‌ട്രൈക്കുകൾ അഴിച്ചുവിട്ടു . നിങ്ങൾക്ക് ഇത്രയധികം നൽകിയ പാർട്ടിയോട് നിങ്ങൾക്ക് എങ്ങനെ സത്യസന്ധതയില്ലായ്മ കാണിക്കാൻ കഴിഞ്ഞു- “ എന്നും ഉദിത് രാജ് പറയുന്നു .എക്‌സിലെ രാജിന്റെ പോസ്റ്റ് കോൺഗ്രസിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേരയും ഷെയർ ചെയ്തു.
അതേസമയം രാജ്യത്തിനൊപ്പം നിന്ന ശശിതരൂരിനെ ഒറ്റപ്പെടുത്തുന്ന കോൺഗ്രസിന്റെ നീക്കത്തിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: