സാവോപോളോ: പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീല്‍ ടീം റെഡി. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം കാസെമിറോയും ആന്റണിയും തിരിച്ചെത്തി.
നീണ്ടകാലത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ആന്റണി എത്തുന്നത്. ആഞ്ചലോട്ടിയുടെ പ്രിയപ്പെട്ട താരമാണ് മധ്യനിരയിലെ കാസെമിറോ. പരിക്കുമൂലം നെയ്മര്‍ പുറത്തിരിക്കും. ജൂണ്‍ 5 ന് ഇക്വഡോറിനെയും ജൂണ്‍ 10 ന് പരാഗ്വേയോടുമാണ് ബ്രസീലിന് അടുത്ത മത്സരങ്ങള്‍. പുതിയ ഒരു ടീമിനെ വാര്‍ത്തെടുക്കാനുള്ള തയാറെടുപ്പിലാണ് ആഞ്ചലോട്ടി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. അര്‍ജന്റീന ഇതിനോടകം യോഗ്യത നേടി.
ടീം
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ (ലിവര്‍പൂള്‍), ബെന്റോ (അല്‍-നസര്‍), ഹ്യൂഗോ സൗസ (കൊറിന്ത്യന്‍സ്)
ഡിഫന്‍ഡര്‍മാര്‍: അലക്സ് സാന്ദ്രോ, ഡാനിലോ, ലിയോ ഓര്‍ട്ടിസ്, വെസ്ലി (എല്ലാവരും ഫ്‌ലെമെംഗോ), അലക്സാന്ദ്രോ (ലില്ലെ), ലൂക്കാസ് ബെറാള്‍ഡോ (പാരീ സാന്‍ ഷര്‍മെയ്ന്‍), കാര്‍ലോസ് അഗസ്റ്റോ (ഇന്റര്‍ മിലാന്‍), വാന്‍ഡേഴ്സണ്‍ (മൊണാക്കോ)
മിഡ്ഫീല്‍ഡര്‍മാര്‍: ആന്‍ഡ്രിയാസ് പെരേര (ഫുള്‍ഹാം), ആന്‍ഡ്രി സാന്റോസ് (സ്ട്രാസ്ബര്‍ഗ്), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസില്‍), കാസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), എഡേഴ്‌സണ്‍ (അറ്റലാന്റ), ഗെര്‍സണ്‍
ഫോര്‍വേഡുകള്‍: ആന്റണി (റിയല്‍ ബെറ്റിസ്), എസ്റ്റവോ (പാല്‍മീറസ്), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്‌സണല്‍), മാത്യൂസ് കുന്‍ഹ (വുള്‍വര്‍ഹാംപ്ടണ്‍), റഫീഞ്ഞ (ബാഴ്‌സലോണ), റിച്ചാര്‍ലിസണ്‍ (ടോട്ടനം), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: