Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2025, 09:54 am IST
in Editorial

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചതോടെ സിപിഎമ്മിന്റെ പങ്ക് വ്യക്തമായി. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കുവേണ്ടി എന്ന മഹത്തായ സഹകരണതത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് സഹകരണ പ്രസ്ഥാനം രൂപം കൊണ്ടതും വളര്‍ന്നതും.

മുതലാളിത്തത്തിന്റെ കൊടിയ ചൂഷണത്തില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ ചുവപ്പുനാടയില്‍ നിന്നും വിമുക്തമായി സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കപ്പെടുക എന്ന ദൗത്യമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. സാധാരണ ജനങ്ങളുടെ അതിജീവനത്തിന്റെ കഥയാണ് ആദ്യകാല സഹകരണ സംഘങ്ങളുടേത്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ത്തന്നെ കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് കക്ഷിരാഷ്‌ട്രീയഭേദത്തിന് ഉപരിയായി നാട്ടിലെ പൊതുകാര്യപ്രസക്തരായ ആളുകളാണ് മിക്ക സഹകരണ സംഘങ്ങള്‍ക്കും ആരംഭം കുറിച്ചത്. ദരിദ്രരായ കര്‍ഷകര്‍ക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും ആശ്രയമാവുക എന്നതായിരുന്നു സഹകരണ സംഘങ്ങളുടെ ദൗത്യം. സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളും സഹകരണ സംഘങ്ങളെയും സഹകരണ പ്രസ്ഥാനത്തെയും കൈയയച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നബാര്‍ഡ് പോലെയുള്ള സ്ഥാപനങ്ങള്‍ ഒട്ടേറെ ധനസഹായം നല്‍കി. ഇന്നും സഹകരണ മേഖലയ്‌ക്ക് വേണ്ടി ആയിരക്കണക്കിന് കോടികളാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. എന്നാല്‍ സഹകരണ മേഖലയുടെ അഭിമാനകരമായ ഈ ചരിത്രത്തെ മുഴുവന്‍ റദ്ദ് ചെയ്യുന്ന തരത്തിലാണ് കരുവന്നൂരില്‍ സിപിഎം നേതൃത്വത്തിലുള്ള തട്ടിപ്പ് അരങ്ങേറിയത്. 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സഹകരണ സംഘമാണ് കരുവന്നൂരിലേത്. സിപിഎം രൂപം കൊള്ളുന്നതിനും മുമ്പ് കരുവന്നൂരിലെ ജനങ്ങള്‍ ആരംഭിച്ചതാണ് ഈ സഹകരണ സംഘം.

കഴിഞ്ഞ 40ലേറെ വര്‍ഷമായി ഈ സംഘം ഭരിക്കുന്നത് സിപിഎം നേതാക്കളാണ്. സാധാരണക്കാരായ കര്‍ഷകരും തൊഴിലാളികളും സമ്പാദ്യത്തില്‍ നിന്ന് മിച്ചം വെച്ച് നിക്ഷേപിച്ച തുകയായിരുന്നു കരുവന്നൂര്‍ ബാങ്കിന്റെ അടിത്തറ. ഈ വിയര്‍പ്പിന്റെ വിലയാണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്.

വ്യാജ വായ്‌പകള്‍ ഉണ്ടാക്കി 180 കോടി രൂപയോളം പ്രതികള്‍ തട്ടിയെടുത്തതായാണ് ഇ ഡി കണ്ടെത്തിയത്. സിപിഎം ഭരിക്കുന്ന ബാങ്കില്‍ ഇത്തരം വ്യാജവായ്‌പകള്‍ വഴി കോടികള്‍ തട്ടിയെടുക്കണമെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ സാധ്യമല്ല എന്ന് കേരളത്തില്‍ ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. പത്തു വര്‍ഷത്തിലേറെ തുടര്‍ച്ചയായി നടന്ന തട്ടിപ്പിനൊടുവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറംലോകം അറിയുന്നത്. നടന്നത് ആസൂത്രിതമായ തട്ടിപ്പാണെന്ന് വ്യക്തം. പന്ത്രണ്ടായിരത്തിലേറെ പേര്‍ക്കാണ് ബാങ്കില്‍ പണം നിക്ഷേപിച്ച് നഷ്ടമായിട്ടുള്ളത്. ഇതില്‍ 90 ശതമാനവും നിസ്സഹായരായ സാധാരണക്കാരാണ്. മക്കളുടെ വിദ്യാഭ്യാസത്തിന്, വിവാഹത്തിന്, വീട് നിര്‍മാണത്തിന്,ബിസിനസ് ആവശ്യത്തിന് ഒക്കെയായി സാധാരണക്കാര്‍ സ്വരുക്കൂട്ടിവച്ച കോടികളാണ് കൊള്ളയടിക്കപ്പെട്ടത്. ഇഡിയുടെ കണ്ടെത്തലനുസരിച്ച് പാര്‍ട്ടി നേതൃത്വമാണ് വ്യാജവായ്‌പകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സാധാരണക്കാര്‍ ബാങ്കില്‍ പണയപ്പെടുത്തിയിട്ടുള്ള ആധാരങ്ങളുടെ പേരില്‍, മറ്റു ചിലര്‍ക്ക് കോടികള്‍ വായ്‌പ അനുവദിക്കുകയും തുക പ്രതികള്‍ക്ക് കൈമാറുകയും ചെയ്യുന്നു. കോടികള്‍ കിട്ടുന്ന പ്രതികള്‍ ഇതില്‍നിന്ന് ഒരു വിഹിതം പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കണം. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. നേതാക്കള്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്യുന്ന ആര്‍ക്കും കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്‌പ കിട്ടും എന്ന സ്ഥിതിയായിരുന്നു. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിക്കും ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ക്കും പ്രതികള്‍ ഇങ്ങനെ പണം നല്‍കിയിട്ടുണ്ട്.

പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് ജില്ലാ ഏരിയ കമ്മിറ്റികളുടെ അക്കൗണ്ടിലേക്ക് പണം പോയതിന്റെ രേഖകളും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ ഓഫീസ് കെട്ടിടം പണിയുന്നതിന് ഒരു ലക്ഷം രൂപ ഇത്തരത്തില്‍ ഒരു പ്രതി സംഭാവന ചെയ്തിട്ടുണ്ട്. എ.സി.മൊയ്തീന്‍ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ ബാങ്കിലെ ഒരു ജീവനക്കാരന്‍ തന്നെ ഈ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല പരാതിക്കാരനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തു. പിന്നീട് ഇയാളെ ബാങ്കില്‍ നിന്ന് പിരിച്ചു വിട്ടു. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് ആസൂത്രണം ചെയ്തതാണ് തട്ടിപ്പ് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ പലവട്ടം ഇവിടത്തെ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. ഒടുവില്‍ നാട്ടുകാരുടെ പരാതി പ്രളയം ആയതോടെ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. എന്നിട്ടും പ്രതികള്‍ വലയ്‌ക്ക് പുറത്തു തന്നെ വിലസി. ഇ ഡി രംഗത്ത് വന്നതോടെയാണ് വലിയ മീനുകള്‍ വലയിലായത്. പ്രധാന പ്രതിയായ വെളപ്പായ സതീശന്‍ മുതല്‍ തട്ടിപ്പിന്റെ ആസൂത്രകരായി ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടിട്ടുള്ള സിപിഎം നേതാക്കള്‍ വരെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടത് ഇ ഡി വന്നതോടെയാണ്.

കരുവന്നൂര്‍ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഈ അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റൊരു പ്രധാന സംഗതി സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നു എന്നതാണ്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണം.

 

Tags: CPM leadersKaruvannur Bank Scamenforcement direcorate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു ഇഡിക്ക് മുന്നിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

Entertainment

എന്റെ കണക്ക് കൂട്ടലുകൾ കുഴപ്പം, ദൈവം ബുദ്ധിയുള്ള ഭാര്യയെ തന്നു,ജയസൂര്യ

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Kerala

സ്വര്‍ണക്കൊള്ളയില്‍ ഇ ഡി; സിപിഎമ്മിന് മുന്നില്‍ വന്‍ രാഷ്‌ട്രീയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.